കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീതാനന്ദനെ ക്രൈം ബ്രാഞ്ചിന് വിട്ടുകൊടുത്തില്ല

  • By Staff
Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി: ആദിവാസി നേതാവ് എം. ഗീതാനന്ദനെ വിട്ടുകൊടുക്കാനുള്ള ക്രൈം ബ്രാഞ്ചിന്റെ ആവശ്യം സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി.

വൈദ്യ പരിശോധന അനുസരിച്ച് ഗീതാനന്ദന് കുറച്ച് ദിവസം കൂടി വിശ്രമം ആവശ്യമാണെന്ന് പറഞ്ഞാണ് മജിസ്ട്രേട്ട് ഹഫീസ് മുഹമ്മദ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം തള്ളിയത്. കൂടുതല്‍ ചോദ്യം ചെയ്യലിന് ഗീതാനന്ദനെ കസ്റഡിയില്‍ വേണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്. ഗീതാനന്ദന്‍ കോഴിക്കോട് സബ് ജയിലില്‍ തുടരും.

മാര്‍ച്ച് നാല് ചൊവാഴ്ച സി കെ ജാനുവിനെ ക്രൈം ബ്രാഞ്ചിന് വിട്ടുകൊടുത്തിരുന്നു. ഈ ദിവസം തന്നെ ഗീതാനന്ദനേയും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗീതാനന്ദനെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തതുകൊണ്ടാണ് ആ കേസ് ബുധനാഴ്ച എടുത്തത്. ഇദ്ദേഹം കോഴിക്കോട് മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നതുകൊണ്ടാണ് ഹാജരാക്കാനാവാതെ പോയത്.

കോടതിയില്‍ കൊണ്ടുവന്ന ഗീതാനന്ദന്‍ ക്ഷീണിതനായി കണ്ടതിനെ തുടര്‍ന്ന് മജിസ്ട്രേട്ട് അദ്ദേഹത്തെ താലൂക്ക് ആശുപത്രിയിലേയ്ക്ക് അയച്ചു. ഗീതാനന്ദന് കൂടുതല്‍ സമയം വിശ്രമം വേണമെന്ന് ഈ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം കോടതി നിരാകരിച്ചത്.

ഗീതനാന്ദന് ശരീരത്തില്‍ പല സ്ഥലത്തും ഒടിവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ വക്കീലന്മാര്‍ പിന്നീട് വ്യക്തമാക്കി. ക്രൈം ബ്രാഞ്ചിന് ഗീതാനന്ദനെ ചോദ്യം ചെയ്യലിനായി തൃശൂരേയ്ക്ക് കൊണ്ടുപോകേണ്ടതുണ്ട്. ഇത്രയും ദൂരം യാത്രചെയ്യാനുള്ള ആരോഗ്യം ഗീതാനന്ദന് ഇല്ലെന്നും വക്കിലന്മാര്‍ പറഞ്ഞു.

ജാനുവിന്റേയും ഗീതാനന്ദന്റേയും ജാമ്യാപേക്ഷ മാര്‍ച്ച് ഏഴ് വെള്ളിയാഴ്ച ജില്ലാ സെഷന്‍സ് കോടതി പരിഗണിയ്ക്കും. ഈ അപേക്ഷ നേരത്തേ മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X