ഫിജി അട്ടിമറി: രണ്ട് പേര് കൂടി കുറ്റക്കാര്‍
സുവ: ഫിജിയില്‍ ഇന്ത്യന്‍ വംശജനായ മഹേന്ദ്ര ചൗധിരിയെ അധികാരഭ്രഷ്ഠനാക്കിയ പട്ടാള അട്ടിമറിയ്ക്ക് ചുക്കാന്‍ പിടിച്ച രണ്ട് പേര്‍ക്കുള്ള ശിക്ഷ ഫിജി കോടതി മാര്‍ച്ച് 21 വെള്ളിയാഴ്ച വിധിയ്ക്കും.
തിമോച്ചി സിലാതോലു എന്ന പഴയ പാര്‍ലമെന്റ് അംഗത്തിനും ജോസെഫാ നാതാ എന്ന പത്രലേഖകനുമാണ് വെള്ളിയാഴ്ച ശിക്ഷ കിട്ടുക. ഇവരുടെ ശിക്ഷ ജീവപര്യന്തം തടവായിരിയ്ക്കാനാണ് സാദ്ധ്യത. ഇവര്‍ കുറ്റക്കാരാണെന്ന് അസസേഴ് എന്ന് പേരുള്ള ഫിജിയിലെ കോടതി പ്രഖ്യാപിച്ചുകഴിഞ്ഞു.
അട്ടിമറിയ്ക്ക് പ്രധാന ചുക്കാന്‍ പിടിച്ച ജോര്‍ജ്ജ് സ്പേറ്റ് എന്നയാളിന് വധ ശിക്ഷയായിരുന്നു കോടതി ആദ്യം വിധിച്ചത്. എന്നാല്‍ പിന്നിട് ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. പത്തുവര്‍ഷമാണ് ജിവപര്യന്തം ശിക്ഷ. ഫിജി വംശജര്‍ അധികാരത്തിലെത്താനായി നടത്തിയ ഈ പട്ടാള അട്ടിമറിയില്‍ പ്രതികളായ 11 പേരെ ശിക്ഷിച്ചുകഴിഞ്ഞു.
2000 മേയ് 19 നായിരുന്നു ഒരുസംഘം ആയുധ ധാരികളായ ഫിജി വംശജര്‍ പാര്‍ലമെന്റിലേയ്ക്ക് ഇരച്ച് കയറി മഹേന്ദ്ര ചൗധരിയെ ബന്ദിയാക്കിയത്. ജോര്‍ജ്ജ് സ്പേറ്റായിരുന്നു ഇവര്‍ക്ക് നേതൃത്ത്വം നല്‍കിയത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications