Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ ഇതുവരെ 350 മരണം

ബാഗ്ദാദ്: ഒരാഴ്ചയായി തുടരുന്ന യുഎസ്-ബ്രിട്ടീഷ് ആക്രമണത്തില്‍ ഇതുവരെ 350 ഇറാഖ്കാര്‍ മരിച്ചതായി ഇറാഖിന്റെ ആരോഗ്യമന്ത്രി ഒമിദ് മെദാത്ത് മുബാരക്. മാര്‍ച്ച് 27 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ 4,000 ഇറാഖ്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎസും ബ്രിട്ടനും സാധാരണക്കാര്‍ക്ക് നേരെ നടത്തുന്ന ഈ ആക്രമണം ക്രൂരമാണ്. ഇറാഖിലെ ജനങ്ങളുടെ മനോവീര്യം തകര്‍ക്കാനാണ് അവരുടെ ഉദ്ദേശം. ബാഗ്ദാദിലെ ആളുകള്‍ തിങ്ങിക്കൂടിയ കമ്പോളത്തില്‍ നടത്തിയ ആക്രമണം മനസാക്ഷിയില്ലാത്ത സൈനിക നടപടിയ്ക്ക് ഉദാഹരണമാണ്. - അദ്ദേഹം പറഞ്ഞു.

ബാഗ്ദാദില്‍ ബുധനാഴ്ച നടത്തിയ ക്രൂരമായ ബോംബാക്രമണത്തില്‍ 36 പേര്‍ മരിച്ചു. 215 പേര്‍ക്ക് പരിക്കേറ്റു. സാധാരണ പൗരന്മാരെ പ്രായം പോലും പരിഗണനയില്ലാതെ അവര്‍ കൊന്നൊടുക്കുകയാണ്. ജനവാസ കേന്ദ്രങ്ങളില്‍ ക്ലസ്റര്‍ ബോംബുകള്‍ വരെ അവര്‍ ഉപയോഗിയ്ക്കുന്നു. നജഫില്‍ ഒരു ആശുപത്രി അവര്‍ തകര്‍ത്തു. കുടിവെള്ളം മലിനമാക്കിയതിനാല്‍ പകര്‍ച്ചവ്യാധി ഉണ്ടായേക്കുമോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. - അദ്ദേഹം പറഞ്ഞു.

അതേ സമയം ഏകദേശം 2,000 ഇറാഖ് സൈനികരെ കൊന്നൊടുക്കിയെന്നാണ് യുഎസ് കണക്ക്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ആയിരം സൈനികരെ കൊന്നൊടുക്കി. നജഫില്‍ നടന്ന പോരാട്ടത്തില്‍ 650 പേരെ കൊന്നു. യൂഫ്രട്ടീസ് നദിയുടെ കിഴക്കന്‍ തീരത്ത് നടന്ന ആക്രമണത്തില്‍ 250 ഇറാഖ്കാരെ കൊന്നു. യൂഫ്രട്ടീസ് നദിയ്ക്ക് കുറുകെയുള്ള പാലത്തിന്മേലുണ്ടായ ഏറ്റുമുട്ടലില്‍ 100 ഇറാഖ്കാരേയും വകവരുത്തി. ഇതാണ് യുഎസ് കണക്ക്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+