കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് കാള്‍സെന്ററുകള്‍ ഇന്ത്യ വിടുമോ?

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മുംബൈ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന യുഎസില്‍ നിന്നുള്ള ഒരു കാള്‍ സെന്റര്‍ ഇന്ത്യ വിടുന്നു. തിരികെ യുഎസില്‍ തന്നെ പ്രവര്‍ത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇ ഫണ്ട്സ് കോര്‍പ്പറേഷന്‍ എന്ന യുഎസ് കമ്പനിയാണ് മുംബൈയിലെ പ്രവര്‍ത്തനം മതിയാക്കിയത്.

രാഷ്ട്രീയസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ കമ്പനി അവരുടെ കസ്റര്‍ സര്‍വീസ്കേന്ദ്രം യുഎസിലേക്ക് തന്നെ പറിച്ചുകൊണ്ടുപോകുന്നതിന് പിന്നിലെന്ന് കരുതുന്നു. ഒരു മാസം 74,000 ഡോളര്‍ ചെലവ് കൂടുമെങ്കിലും യുഎസില്‍ തന്നെ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു. കമ്പ്യൂട്ടര്‍ വ്യവസായ രംഗത്തെ പുതിയ പ്രവണതയായ കാള്‍സെന്ററില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന ഇന്ത്യയ്ക്ക് ഈ നീക്കം തിരിച്ചടിയാണ്. ഭാവിയില്‍ മറ്റ് യുഎസ് കമ്പനികളും ഇതേ വഴിയ്ക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ഇന്ത്യയിലെ കമ്പനികള്‍.

നേരത്തെ മുംബൈയിലേക്ക് വരുന്നതിന് പിന്നിലെ ലക്ഷ്യം സാമ്പത്തിക ലാഭമാണെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടിരുന്നു. യുഎസില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ സെനറ്റര്‍മാരെല്ലാം അവരവരുടെ മണ്ഡലങ്ങളില്‍ കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കുകയാണിപ്പോള്‍. യുഎസില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമത്തിലുമാണ് സെനറ്റര്‍മാര്‍. തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുഎസിന് പുറത്ത് പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനികളെയെല്ലാം തിരികെ കൊണ്ട് വരാനുള്ള ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണ് യുഎസ് സെനറ്റര്‍മാര്‍ എന്നറിയുന്നു. ഇഫണ്ട്സ് എന്ന യുഎസ് കമ്പനിയുടെ നീക്കത്തെ നാസ്കോം വൈസ് പ്രസിഡന്റ് സുനില്‍ മേത്ത വിമര്‍ശിച്ചു. ഇന്ത്യയിലെ 50 ഓളം കമ്പനികള്‍ ന്യൂ ജഴ്സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1500 ഇന്ത്യക്കാര്‍ അവിടെ ജോലിചെയ്യുന്നു. അവര്‍ ജീവിക്കുന്നത് ന്യൂ ജഴ്സിയിലാണ്, അവിടുത്തെ സൂപ്പര്‍മാര്‍ക്കറ്റുകളെയാണ് ആശ്രയിക്കുന്നത്. ന്യൂജഴ്സിയില്‍ തന്നെ നികുതി നല്കുകയും ചെയ്യുന്നു. ഇന്ത്യയെപ്പോലുള്ള ഒരു ദരിദ്ര രാജ്യത്തെ അമേരിക്ക സമ്പന്നമാക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.- സുനില്‍ മേത്ത പറഞ്ഞു.

യുഎസിലെ കമ്പനികള്‍ പുറത്തു പ്രവര്‍ത്തിക്കുന്നതിനെ എതിര്‍ക്കുന്ന സംഘം ഇഫണ്ട്സിന്റെ നീക്കത്തെ അനുകൂലിച്ചു. യുഎസിലേക്ക് തൊഴില്‍ തിരിച്ചുവരുന്നതില്‍ ആഹ്ലാദമുണ്ടെന്നും ന്യൂ ജഴ്സിയിലെ സെനറ്റര്‍ ഷെര്‍ലി ടര്‍ണര്‍ പറഞ്ഞു.

ന്യൂജഴ്സിയിലെ കമ്പനികളില്‍ യുഎസ് പൗരന്മാര്‍ക്ക് മാത്രം തൊഴില്‍ നല്കുന്നതും യുഎസിന് പുറത്ത് കരാര്‍ ജോലികള്‍ ഏല്പിക്കുന്നത് നിയന്ത്രിക്കുന്നതുമായ നിയമം കൊണ്ടുവന്ന ആളാണ് ഷെര്‍ലി ടര്‍ണര്‍. മറ്റ് നഗരങ്ങളായ കണക്ടികട്ട്, ഡെലാവെയര്‍, മേരിലാന്റ്, മിസ്സൂറി, ന്യൂയോര്‍ക്ക്, വിസ്കോണ്‍സിന്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളും ഷെര്‍ലി ടര്‍ണറുടെ നിയമം പിന്തുടരാനുള്ള നീക്കത്തിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X