Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ജീവനക്കാര്‍ 50 ശതമാനമായി കുറയും

കോഴിക്കോട്: പിരിഞ്ഞുപോവുന്നതിന്റെയും നിയമനത്തിന്റെയും അസന്തുലിതാവസ്ഥ തുടരുകയാണെങ്കില്‍ 2010ഓടെ ബാങ്കിംഗ് മേഖലയിലെ ജീവനക്കാര്‍ അമ്പത് ശതമാനമായി കുറയുമെന്ന് ഫെഡറേഷന്‍ ഓഫ് ബാങ്ക് ഓഫ് ഇന്ത്യ സ്റാഫ് യൂണിയന്‍സ് പ്രസിഡന്റ് സുശില്‍ ഘോഷ് പറഞ്ഞു.

ബാങ്ക് ഓഫ് ഇന്ത്യ സ്റാഫ് യൂണിയന്‍ കേരള ഘടകത്തിന്റെ സമ്മേളനം ഏപ്രില്‍ 27 ഞായറാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു സുശീല്‍ ഘോഷ്.

സ്വയം പിരിഞ്ഞുപോവല്‍ പദ്ധതി പ്രകാരം ജീവനക്കാര്‍ പിരിഞ്ഞുപോവുന്നതിനാല്‍ ബാങ്കുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ല. പുതിയ നിയമനങ്ങള്‍ മതിയായ രീതിയില്‍ നടത്താത്തതിനാല്‍ ബാങ്കിംഗ് വ്യവസായം ഗൗരവരമേറിയ പ്രതിസന്ധി നേരിടുകയാണ്. കമ്പ്യൂട്ടര്‍വല്ക്കരണം സ്ഥിതിയെ കൂടുതല്‍ വഷളാക്കി. - അദ്ദേഹം കുറ്റപ്പെടുത്തി.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ബാങ്കിംഗ് മേഖലയില്‍ മാറ്റം വന്നിട്ടില്ല. പുതിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ ബാങ്കിംഗ് മേഖലയ്ക്ക് ഗുണം ചെയ്തിട്ടില്ല. സാമ്പത്തിക പരിഷ്കാരങ്ങള്‍ മൊത്തം സമ്പദ്വ്യവസ്ഥയില്‍ ഗുണപരമായ മാറ്റമല്ല ഉണ്ടാക്കിയിട്ടുള്ളത്- സുശീല്‍ ഘോഷ് പറഞ്ഞു.

എ ടി എം പോലുള്ള പുതിയ സംവിധാനങ്ങള്‍ വന്നതോടെ ബാങ്ക് ജീവനക്കാരുടെ സമരം ഒരു പ്രതികരണവും ഉണ്ടാക്കാതായിട്ടുണ്ടെന്ന് അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി. എം. ജോസഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+