കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുനാഗപ്പള്ളി സിന്‍ഡ്രോമിനെതിരെ സിപിഎം

  • By Staff
Google Oneindia Malayalam News

കൊല്ലം: കരുനാഗപ്പള്ളിയിലെ കൂട്ടരാജി ഒരു പകര്‍ച്ച വ്യാധിയായി മറ്റ് പ്രദേശങ്ങളിലേക്ക് പടരാതിരിക്കാന്‍ സിപിഎം തയ്യാറെടുക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച വിമതര്‍ക്കും പാര്‍ട്ടി വിമര്‍ശകര്‍ക്കും കരുനാഗപ്പള്ളിയില്‍ ശക്തിപ്രകടനത്തിലൂടെ മറുപടി നല്കാനാണ് പാര്‍ട്ടിയുടെ നീക്കം.

കരുനാഗപ്പള്ളി ഏരിയായില്‍ ആകെയുള്ള 1894 അംഗങ്ങളില്‍ 976 അംഗങ്ങളാണ് കഴിഞ്ഞദിവസം രാജിവച്ച് വിമത സിപിഎം നേതാവായ വി.ബി. ചെറിയാന്റെ പ്രസ്ഥാനത്തില്‍ ചേര്‍ന്നത്. കരുനാഗപ്പള്ളിയ്ക്ക് പിന്നാലെ കൊല്ലം ജില്ലയില്‍ കുണ്ടറയിലും ചവറയിലും ഇതുപോലെ കൂട്ടരാജിയ്ക്ക് സാധ്യതയുണ്ടെന്നറിയുന്നു. ചവറ, കുണ്ടറ ഏരിയാകമ്മിറ്റികളിലും അസ്വസ്ഥത പുകയുകയാണ്.

കൂട്ടരാജിയ്ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ പാര്‍ട്ടിയോട് വിരോധമുള്ള അംഗങ്ങളോട് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി വലിയ പാര്‍ട്ടിനേതാക്കള്‍ നേരിട്ട് രംഗത്തെത്തുകയാണ്. കൊല്ലം ജില്ലയില്‍ എല്ലായിടത്തും ഏരിയകമ്മിറ്റി, ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരുന്നുണ്ട്. പാര്‍ട്ടിയില്‍ രാജിവയ്ക്കാന്‍ ഒരുങ്ങുന്നവരെ ഏതുവിധേനയെയും പിന്തിരിപ്പിക്കുക എന്നതാണ് സിപിഎം നയം.

സിഐടിയു നേതാവായ വി.ബി. ചെറിയാന്‍ കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ഏപ്രില്‍ 30 ന് പൊതുയോഗപരിപാടിയില്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തെ വധിയ്ക്കാന്‍ സിപിഎം ശ്രമം നടത്തിയിരുന്നു. സിപിഎമ്മിന്റെ ഈ നടപടിയാണ് പാര്‍ട്ടിയ്ക്കെതിരെ അണികളുടെ രോഷം ആളിക്കത്തിച്ചത്. ഇത് പാര്‍ട്ടിയുടെ പരമഅബദ്ധമാണെന്ന് പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നു.

കരുനാഗപ്പള്ളിയിലെ ആകെയുള്ള 2,476 പാര്‍ട്ടി അംഗങ്ങളില്‍ 198 പേര്‍ മാത്രമേ രാജിവച്ചുള്ളൂവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ സിപിഎം കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി എം.കെ. ഭാസ്കരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X