കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരന്‍ രാജിഭീഷണി മുഴക്കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വി.എം. സുധീരന്റെയും കൊടിക്കുന്നില്‍ സുരേഷിന്റെയും രാജിഭീഷണിയില്‍ കഴിഞ്ഞ ദിവസത്തെ കെപിസിസിയോഗം സംഭവബഹുലമായി. ആലപ്പുഴയിലെ കരിമണല്‍ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്താല്‍ താന്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു സുധീരന്റെ ഭീഷണി.

തൊട്ടുപിന്നാലെ മറ്റൊരു പ്രശ്നം ഉയര്‍ത്തിക്കാട്ടി കൊടിക്കുന്നില്‍ സുരേഷും എംപിസ്ഥാനം രാജിവയ്ക്കുമെന്ന് ഭീഷണിയുയര്‍ത്തി. കശുവണ്ടിമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എംപി ഭീഷണിപ്പെടുത്തിയത്.

കരിമണല്‍ ഖനനത്തിനെതിരെ സുധീരന്‍ മുക്കാല്‍ മണിക്കൂറോളം പ്രസംഗിച്ചു. വികാരനിര്‍ഭരമായിരുന്നു സുധീരന്റെ പ്രസംഗം. കരിമണല്‍ ഖനനത്തിനെതിരെ ആലപ്പുഴയില്‍ നടത്തിവരുന്ന സമരം പിന്‍വലിയ്ക്കാന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് സുധീരന്‍ തീര്‍ത്ത്പറഞ്ഞു.

ഡി. ബാബുപ്രസാദാണ് കരിമണല്‍ പ്രശ്നം എടുത്തിട്ടത്. ഖനനം സ്വകാര്യമേഖലയെ ഏല്പിച്ചാല്‍ വന്‍പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ബാബുപ്രസാദ് പറഞ്ഞു. ഇതിനെ രമേശ് ചെന്നിത്തലയും പി.ജെ. കുര്യനും അനുകൂലിച്ചു. സിപിഎമ്മുമായി ചേര്‍ന്നാണ് കരിമണല്‍ ഖനനത്തിനെതിരെ സുധീരന്‍ സമരം ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തലുണ്ടായി. പക്ഷെ സുധീരന്‍ തന്റെ നിലപാടില്‍ ഉറച്ചുനില്ക്കുകയായിരുന്നു. ഒടുവില്‍ കരിമണല്‍ ഖനനം ഉപേക്ഷിക്കാന്‍ യുഡിഎഫിനോട് ശിപാര്‍ശ ചെയ്യാനും ഇത് സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധസമിതിയെ നിയോഗിക്കാനും യോഗം നിര്‍ദേശിക്കുകയായിരുന്നു.

കശുവണ്ടിമേഖലയിലെ പ്രശ്നങ്ങള്‍ മുതലെടുത്ത് സിപിഎം വളരുകയാണെന്നും ഈ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ താന്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ഇതിനോട് എല്ലാവരും അനുകൂലിച്ചു. പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കാമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X