കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാക്കള്‍ക്കെതിരെ കല്യാണ്‍

  • By Staff
Google Oneindia Malayalam News

ലക്നോ: പ്രധാനമന്ത്രി എ. ബി. വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി, കേന്ദ്ര മാനുഷിക വിഭവ ശേഷി മന്ത്രി മുരളി മനോഹര്‍ ജോഷി, മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കള്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് ബാബ്റി മസ്ജിദ് തകര്‍ത്തതെന്ന് ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിംഗ് പറഞ്ഞു.

താനാണ് മുഖ്യമന്ത്രിയായിരുന്നതെങ്കിലും എല്ലാം ആസൂത്രണം ചെയ്തത് അവരായിരുന്നു. മസ്ജിദ് സംരക്ഷിക്കുമെന്ന് താന്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പക്ഷേ അവരെന്നെ വഞ്ചിക്കുകയാണ് ചെയ്തത്.

പള്ളി പൊളിച്ചതില്‍ തന്റെ സര്‍ക്കാരിനെയും കേന്ദ്രത്തിലുണ്ടായിരുന്ന നരസിംഹറാവു സര്‍ക്കാരിനെയും കുറ്റപ്പെടുത്തിക്കൊണ്ട് ബി ജെ പി അഭിഭാഷകന്‍ ലിബര്‍ഹാന്‍ കമ്മിഷന് നല്‍കിയ സത്യവാങ്മൂലം മുതിര്‍ന്ന ആര്‍ എസ് എസ്, ബി ജെ പി നേതാക്കളെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.

ആര്‍ എസ് എസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ കര്‍സേവ പ്രാതിനിധ്യപരമായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു. യോഗത്തില്‍ തയ്യാറാക്കിയ കത്താണ് കോടതിയില്‍ സത്യവാങ്മൂലമായി അവതരിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിം കോടതി കര്‍സേവയ്ക്ക് അനുമതി നല്‍കിയത്- കല്യാണ്‍സിംഗ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X