കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഗാഡിയയുടെ പ്രസംഗം ഷൂട്ട് ചെയ്യുന്നതിന് വിലക്ക്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: പ്രവീണ്‍ തൊഗാഡിയയുടെ പ്രസംഗം ഷൂട്ട് ചെയ്യുകയായിരുന്ന ഡോക്കുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോനും കൂട്ടരേയും വി എച്ച് പിക്കാര്‍ പുറത്താക്കി.

കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ തൊഗാഡിയ സംസാരിയ്ക്കുന്നത് ഷൂട്ട് ചെയ്യുകയായിരുന്നു ഗോപാല്‍ മേനോനും കൂട്ടരും. ജൂലൈ എട്ട് ചൊവാഴ്ച രാത്രിയിലായിരുന്നു സംഭവം. ഷൂട്ടിംഗിനിടയില്‍ ആര്‍ എസ്സ് എസ്സ്, വി എച്ച് പി പ്രവര്‍ത്തകര്‍ തങ്ങളെ തടഞ്ഞെന്ന് ഗോപാല്‍ മേനോന്റെ അസിസ്റണ്ട് ഡയറക്ടറായ മുസ്തഫ പറഞ്ഞു. ദില്ലിയില്‍ നിന്ന് എത്തിയവരാണ് തങ്ങളെന്ന് പറഞ്ഞപ്പോള്‍ വി എച്ച് പി ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു.

സ്ഥലത്ത് എത്തിയ പൊലീസും ആര്‍ എസ്സ് എസ്സ് കാരോടൊപ്പം ചേര്‍ന്ന് ഇവരെ തള്ളി പുറത്താക്കിയതായും മുസ്തഫ ആരോപിച്ചു. തുടര്‍ന്ന് ചടങ്ങ് ഷൂട്ട് ചെയ്യാനാവാതെ ഇവര്‍ മടങ്ങി.

വര്‍ഗ്ഗീയതയ്ക്കെതിരായ ഒരു ഡോക്കുമെന്ററി ഷൂട്ട് ചെയ്യാനായാണ് ഗോപാല്‍ മേനോനും സംഘവും ദില്ലിയില്‍ നിന്ന് കോഴിക്കോട്ടെത്തിയത്. തൊഗാഡിയ മാറാട് സന്ദര്‍ശിയ്ക്കുന്നത് ഷൂട്ട് ചെയ്യാനായി ഇവര്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും പൊലീസ് അതിന് അനുമതി നല്‍കിയിരുന്നില്ല.

ഗുജറാത്ത് കലാപത്തെക്കുറിച്ച് ഗോപാല്‍ മേനോന്‍ എടുത്ത ഹേ റാം എന്ന ഡോക്കുമെന്ററി വിവാദമായിരുന്നു. ഈ ചിത്രം ഇന്ത്യയിലെങ്ങും വര്‍ഗ്ഗീയ വിരുദ്ധ പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കശ്മീരിനെക്കുറിച്ച് പാപ്പാ എന്ന ഒരു ഡോക്കുമെന്ററിയും ഗോപാല്‍ മേനോന്‍ എടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X