Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: എഐവൈഎഫ് മാര്‍ച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമഭയില്‍ നിന്നും ജൂലൈ 16 ബുധനാഴ്ച ഇറങ്ങിപ്പോയി.

ശൂന്യവേളയില്‍ ഇത് സംബന്ധിച്ച് സിപിഐ നിയമസഭാ കക്ഷിനേതാവ് കെ.പി. രാജേന്ദ്രന്‍ അടിയന്തരപ്രമേയം കൊണ്ടുവന്നു. ഇതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയത്.

എഐവൈഎഫ് പ്രവര്‍ത്തകര്‍ മനപൂര്‍വം അക്രമമുണ്ടാക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ലാത്തിവീശിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്നാണ് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്.

ഇതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന യുവാക്കളെയും തൊഴിലാളികളെയും ഗുണ്ടകളെപ്പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് കെ.പി. രാജേന്ദ്രന്‍ ആരോപിച്ചു. പി.എസ്. സുപാല്‍ എംഎല്‍എയുടെ തല ലാത്തിയടിയേറ്റ് പൊട്ടി. ഷോക്കടിപ്പിക്കുന്ന ലാത്തികൊണ്ടാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി സുനില്‍കുമാറിനെ മര്‍ദ്ദിച്ചത്. പൊലീസിനെ ഈ രീതിയില്‍ കയറൂരി വിടാന്‍ സമ്മതിക്കില്ലെന്നും കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+