സദ്ദാമിന്റെ മക്കളെ കൊന്നു
ബാഗ്ദാദ്: സദ്ദാം ഹുസൈന്റെ മക്കളായ ഉദയിനെയും ഖുസെയെയും യുഎസ് സേന വെടിവച്ച് കൊന്നു. ആറ് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇരുവരെയും യുഎസ് സൈനികര്‍ കൊന്നത്.
ഇതോടെ സദ്ദാമിനെ പിടികൂടാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷ യുഎസ് സൈനികക്യാമ്പില്‍ പരന്നിട്ടുണ്ട്. ഇറാഖിലെ ജനങ്ങളുടെ പിന്തുണയോടെയാണ് യുഎസ് സേന ഉദയിനെയും ഖുസെയെയും വകവരുത്തിയത്. ഇരുവരുടെയും മരണവാര്‍ത്ത അറിഞ്ഞയുടന്‍ ബാഗ്ദാദില്‍ ആഹ്ലാദസൂചകമായി വെടിയൊച്ചകള്‍ മുഴങ്ങി.
ഇറാഖിലെ വടക്കന്‍ ജില്ലയായ മൊസൂലില്‍ ഒരു വീട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നു സദ്ദാമിന്റെ മക്കള്‍. 200 യുഎസ് പട്ടാളക്കാര്‍ ഹെലികോപ്റ്ററുകളും റോക്കറ്റുകളും യന്ത്രത്തോക്കുകളുമായി ഈ വീട് വളയുകയായിരുന്നു. എന്നാല്‍ ഇവരെ കൊലപ്പെടുത്താന്‍ ആറ് മണിക്കൂര്‍ നീണ്ട പോരാട്ടം വേണ്ടിവന്നു. സദ്ദാമിന്റെ ഒരു ചെറുമകനും ഉദയിന്റെ അംഗരക്ഷകനും കൂടി വെടിവയ്പില്‍ കൊല്ലപ്പെട്ടു.
ഒരു ഇറാഖി തന്നെയാണ് ഉദയിന്റെയും ഖുസെയുടെയും ഒളികേന്ദ്രത്തെക്കുറിച്ച് അറിയച്ചതെന്ന് യുഎസ് സൈനികമേധാവി സാഞ്ചെസ് പറഞ്ഞു. ഈ ഇറാഖിയ്ക്ക് പാരിതോഷികമായി 144 കോടി രൂപ നല്‍കുമെന്നും സാഞ്ചെസ് അറിയിച്ചു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications