ആരാധനാലയ സെന്‍സസ് തുടങ്ങിയത് ഇടതു സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ ആരാധനാലയങ്ങലുടെ കണക്കെടുക്കാന്‍ തീരുമാനിച്ചത് ഇടതുമുന്നണി സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയസഭയെ രേഖാമൂലം അറിയിച്ചു. 1991 ലായിരുന്നു ഇത്.
സംസ്ഥാനത്തുള്ള എല്ലാ ആരാധനാലയങ്ങളുടേയും കണക്കെടുക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ 1991 ല്‍ തീരുമാനിച്ചത്. ഇതില്‍ ന്യൂന പക്ഷങ്ങളുടെ ആരാധനാലയങ്ങളും ഉള്‍പ്പെട്ടിരുന്നു. ക്രിസ്ത്യന്‍, മുസ്ലിം ഉള്‍പ്പെടെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെ സെന്‍സസ് എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സെന്‍സസ് രജിസ്ട്രാറാണ് അന്ന് ഉത്തരവ് ഇറക്കിയത്. എഴുതി നല്‍കി ഉത്തരത്തില്‍ ആന്റണി വ്യക്തമാക്കി.
വ്യത്യസ്ഥ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ കണക്കെടുക്കാന്‍ വ്യത്യസ്ഥ സമിതികളെ ആണ് അന്ന് ചുമതലപ്പെടുത്തിയത്. ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ആരാധനാലയങ്ങളുടെ സെന്‍സസ് എടുക്കാന്‍ നിര്‍ദ്ദേശിച്ച വിദഗ്ധസമിതിയില്‍ ഡോ. ഡി. ബാബുപോളും മുസ്ലിം ആരാധാനാലയങ്ങളുടെ സെന്‍സസ് വിദഗ്ധസമിതിയില്‍ അബ്ദുള്‍ സമദ് സമദാനിയും അംഗങ്ങളായിരുന്നു. എന്നാല്‍ അന്ന് ഹൈന്ദവ ആരാധനാലയങ്ങളുടെ സെന്‍സസ് എടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളുവെന്നും ആന്റണി പറഞ്ഞു. കാലതാമസം ഉണ്ടായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
എം.എല്‍.എമാരായ കെ.പി രാജേന്ദ്രന്‍, എന്‍. രാജന്‍ എന്നിവരുടെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് ആന്റണി ഈ വിവരങ്ങള്‍ വ്യക്തമാക്കിയത്.