Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാക്ട് സഹ. മേഖലയിലാക്കാന്‍ നീക്കം

തിരുവനന്തപുരം: ഫാക്ട് സഹകരണമേഖലയിലാക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സഹകരണമന്ത്രി എം. വി. രാഘവന്‍ ദില്ലിക്ക് പോവുമെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ അറിയിച്ചു.

പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഫാക്ട് സ്വകാര്യ മേഖലക്ക് കൈമാറാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രി എ. കെ. ആന്റണി തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഫാക്ടിലെ തൊഴിലാളികളുടെ സമരം പിന്‍വലിച്ചു. ആഗസ്ത് ആറ് ബുധനാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ ജീവനക്കാര്‍ ജോലിക്ക് കയറിത്തുടങ്ങി.

ഫാക്ട് സ്വകാര്യവല്‍ക്കരിക്കുന്നത് തടയാനുള്ള എല്ലാ നടപടികള്‍ക്കും സഹകരണമന്ത്രി എം. വി. രാഘവനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തൊഴിലാളി നേതാക്കളെ അറിയിച്ചു. ഇതിനായി രാഘവന്‍ ആഗസ്ത് 13ന് ദില്ലിക്ക് തിരിക്കും.

അതിനിടെ ഫാക്ടിന്റെ നടത്തിപ്പ് ഇഫ്കോയെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ഫാക്ടിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നൂറോളം ഫാക്ട് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രശ്നത്തില്‍ നൂറ്റമ്പതോളം ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ഫാക്ട് അധികൃതര്‍ ലിസ്റ് തയ്യാറാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+