Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയുടെ വിശദീകരണത്തില്‍ സംശയം

തിരുവനന്തപുരം: കോള കമ്പനികളെ കുറ്റവിമുക്തമാക്കിക്കൊണ്ട് ആരോഗ്യമന്ത്രി പി. ശങ്കരന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പരക്കെ സംശയം. ശാസ്ത്ര-പരിസ്ഥിതി വിദഗ്ധര്‍ മന്ത്രിയുടെ പ്രസ്താവനയെ അര്‍ധസത്യമായാണ് കാണുന്നത്.

തിരുവനന്തപുരത്തെ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ കേവലം മൂന്ന് സാമ്പിളുകളുടെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് കൊക്കകോളയില്‍ വിഷാംശമില്ലെന്ന പ്രസ്താവന മന്ത്രി നടത്തിയത്. വാസ്തവത്തില്‍ പ്രധാനപരിശോധന മൈസൂരിലെ കേന്ദ്ര ഫുഡ് ടെക്നോളജി ആന്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടില്‍ (സിഎഫ്ടിആര്‍ഐ) നടക്കാനിരിക്കുന്നതേയുള്ളൂ. ഈ ലാബില്‍ പരിശോധനയ്ക്ക് നല്കാന്‍ പല ജില്ലകളില്‍ നിന്നും സാമ്പിളുകള്‍ എടുത്തിട്ടുണ്ട്.

കൊക്കകോള ഉള്‍പ്പെടെയുള്ള പാനീയങ്ങളില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയത് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിറോണ്‍മെന്റ് നടത്തിയ പരിശോധനയിലാണ്. കമ്പനി പുറന്തള്ളുന്ന മാലിന്യങ്ങളില്‍ അപായകരമായ തോതില്‍ ലെഡ്, കാഡ്മിയം എന്നിവയുടെ അംശം ഉണ്ടെന്ന് ബിബിസി റേഡിയോ-4 നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെ ലാബില്‍ കൊക്കകോള പാനീയം മാത്രമാണ് പരിശോധിച്ചത്. ഇതില്‍ ലെഡും കാഡ്മിയവും ഇല്ലെന്ന് കണ്ടെത്തിയെന്ന ആരോഗ്യമന്ത്രിയുടെ വിശദീകരണവും പലരും ആശ്ചര്യത്തോടെയാണ് വീക്ഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+