കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുനരധിവാസം ആഗസ്ത്15 ന് ഇല്ല

  • By Staff
Google Oneindia Malayalam News

കോഴിക്കോട് : സ്വാതന്ത്യ്രദിനമായ ആഗസ്ത് 15ന് മാറാട്ടെ വീടുകളില്‍ താമസം മാറ്റാനുള്ള തീരുമാനത്തില്‍ നിന്നും കപ്പുകല്‍ അഭയാര്‍ത്ഥി ക്യാമ്പിലെ മുസ്ലീങ്ങള്‍ പിന്മാറി. ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് അവര്‍ തീരുമാനം മാറ്റിയത്.

മാറാട്ടെ വീടുകള്‍ ശരിയാക്കുന്നതിനും മറ്റും ജില്ലാ ഭരണകൂടം 15 ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ 20 ദിവസം വരെ കാത്തിരിക്കാന്‍ തയാറാണെന്ന് ജില്ലാ ഭരണാധികാരികളെ അറിയിച്ചതായി ക്യാമ്പിലെ അന്തേവാസികള്‍ പറയുന്നു. അതിന് ശേഷം നടപടിയുണ്ടായില്ലെങ്കില്‍ വേണ്ടത് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

ആഗസ്ത് ് 15 ന് മാറാട്ടേയ്ക്ക് പോകുമെന്ന് അഭയാര്‍ത്ഥികള്‍ പ്രഖ്യാപിച്ചതുമുതല്‍ ജില്ലാ ഭരണകൂടം അവരുമായി ബന്ധപ്പെട്ടുവരുകയായിരുന്നു. അവരെ ഇതില്‍ നിന്ന് പിന്‍തിരിപ്പിയ്ക്കാനായാണ് ഇത്. ഇതാണ് ഒടുവില്‍ വിജയം കണ്ടത്. ആഗസ്ത് 13 ബുധനാഴ്ച ഉച്ചയോടെ ക്യാമ്പിലെത്തിയ കോഴിക്കോട് തഹസീല്‍ദാര്‍ മാറാട് പോകുന്നതില്‍ നിന്ന് പിന്മാറണമെന്ന് അവിടത്തെ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയാറായില്ല. വൈകുന്നേരത്തോടെ ക്യാമ്പിലെത്തിയ ആര്‍.ഡി.ഒയുടെ ശ്രമഫലമായാണ് തീരുമാനം മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയാറായത്.

മാറാട് സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്ന ഭയമാണ് സര്‍ക്കാരിനെക്കൊണ്ട് ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്നറിയുന്നു. 15 ദിവസത്തിനകം അരയസമാജം പ്രവര്‍ത്തകരുമായി സംസാരിച്ച് പ്രശ്നത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X