കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബ്വച്ച സ്ത്രീയെ തിരയുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: ഗേറ്റ്വേ ഓഫ് ഇന്ത്യയ്ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച ടാക്സികാറില്‍ ബോംബ് വച്ച സ്ത്രീയെ പൊലീസ് തിരയുന്നു.

സ്ഫോടനത്തില്‍ തകര്‍ന്ന ടാക്സികാറിന്റെ ഡ്രൈവര്‍ ശിവനാരായണ്‍ വാസുദേവ് പാണ്ഡെയെ ചോദ്യം ചെയ്തപ്പോഴാണ് തന്റെ കാര്‍ വാടകയ്ക്കെടുത്ത ദമ്പതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അന്ധേരിയില്‍ നിന്നാണ് ഒരു സ്ത്രീയും പുരുഷനും കൂടി ടാക്സികാര്‍ വാടകയ്ക്കെടുത്തത്. ഇതില്‍ സ്ത്രീയാണ് അതിവിദഗ്ധമായി തന്റെ ഹാന്‍ഡ് ബാഗിലുള്ള ബോംബ് കാറില്‍ വച്ചത്.

ഇതില്‍ പുരുഷന്‍ ധോബി താലാവോയില്‍ ഇറങ്ങി. സ്ത്രീ ഒറ്റയ്ക്കാണ് ഗേറ്റ്വേ ഓഫ് ഇന്ത്യയിലേക്ക് കാര്‍ വിടാന്‍ പറഞ്ഞത്. ഉച്ചഭക്ഷണം കഴിയ്ക്കണമെന്ന് പറഞ്ഞ് കാറില്‍ നിന്ന് പുറത്തിറങ്ങിയ സ്ത്രീ തന്റെ ബാഗ് കാറില്‍ തന്നെ വച്ചു.

ടാക്സിഡ്രൈവറും ഉച്ചഭക്ഷണം കഴിയ്ക്കാന്‍ പോയി. ഉച്ചഭക്ഷണം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ സ്ഫോടനത്തില്‍ തകര്‍ന്ന തന്റെ കാറാണ് കാണാന്‍ കഴിഞ്ഞത്.

ഇതിനിടെ അന്ധേരിയ്ക്കടുത്ത് നിന്ന് മൂന്ന് പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനിടെ ലഷ്കര്‍ എ-ത്വയിബയില്‍പ്പെട്ട സ്ത്രീകളായ തീവ്രവാദികളെക്കുറിച്ച് ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. സ്ഫോടനങ്ങള്‍ നടത്തുന്നതിനുള്ള ഏജന്റുമാരായി മാത്രം പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ലഷ്കര്‍ എ-ത്വയിബയ്ക്കുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അത്തരം മൂന്ന് സംഘങ്ങള്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ലഷ്കര്‍ എ-ത്വയിബയിലെ സ്ത്രീകള്‍ ആത്മഹത്യാബോംബുകളായല്ല പ്രവര്‍ത്തിയ്ക്കുന്നത്. പകരം സ്ഫോടനങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കലും അതിന് ശേഷം ഒളിവില്‍ പോവുകയുമാണ് ഈ സ്ത്രീകളുടെ ശൈലി.

ബോംബ് വയ്ക്കാന്‍ ഉപയോഗിച്ച രണ്ട് ടാക്സി കാറുകളും മുംബൈയിലെ സബര്‍ബന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X