കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാള്‍സ് ശോഭരാജ് കാഠ്മണ്ഡുവില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജിനെ കാഠ്മണ്ഡുവില്‍ കണ്ടതായി റിപ്പോര്‍ട്ട്. കാഠ്മണ്ഡുവില്‍ നിന്നുള്ള ഒരു പ്രാദേശിക ദിനപത്രമായ ഹിമാലയന്‍ ടൈംസാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഈ പത്രം ചാള്‍സ് ശോഭരാജിന്റെ ഏതാനും ഫൊട്ടോഗ്രാഫുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീല ജീന്‍സും വെള്ളഷര്‍ട്ടും നീല ജാക്കറ്റും നെറ്റിയിലേക്ക് ഇറക്കിവച്ച വെള്ളത്തൊപ്പിയും അണിഞ്ഞ ചാള്‍സ് ശോഭരാജിന്റെ അഞ്ച് ഫൊട്ടോഗ്രാഫുകളാണ് പത്രം പ്രസിദ്ധീകരിച്ചിിരിക്കുന്നത്. ഒരു ഫോണ്‍ബൂത്തില്‍ നിന്നും പുറത്ത് വന്ന് മോട്ടോര്‍സൈക്കിളില്‍ കയറുമ്പോഴാണ് ഈ ചിത്രങ്ങള്‍ എടുത്തതെന്നും പത്രം അവകാശപ്പെടുന്നു.

ടൂറിസ്റുകളെ കൊലചെയ്യലും മയക്കമരുന്ന ് ഉപയോഗവും ആണ് ചാള്‍സ് ശോഭരാജിനെ വാര്‍ത്തകളില്‍ നിറച്ചത്. 59കാരനായ ഫ്രഞ്ച് പൗരനായ ചാള്‍സ് ശോഭരാജിനെ ആറ് വര്‍ഷം മുമ്പാണ് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തുവിട്ടത്. പക്ഷെ ചാള്‍സ് ശോഭരാജിന്റെ സാഹസികമായ ജീവിതകഥ ഇന്ത്യയില്‍ അദ്ദേഹത്തിന് ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചു. ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ ചാള്‍സിനോട് പെണ്‍കുട്ടികള്‍ പോലും വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു.

ഹോട്ടലില്‍ സി. ശോഭരാജ് ഗുരുമുറ എന്ന പേരിലാണ് ഇദ്ദേഹം മുറിയെടുത്തിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഒരു സിനിമാനിര്‍മ്മാണക്കമ്പനിയുടെ അസിസ്റന്റ് പ്രൊഡ്യൂസര്‍ എന്ന വിലാസത്തിലാണ് ചാള്‍സ് ശോഭരാജ് മുറിയെടുത്തിരിക്കുന്നത്.

ഇദ്ദേഹം കാഠ്മണ്ഡുവിലെ പ്രാദേശിക കാസിനോകളില്‍ ചൂതുകളിയില്‍ ഏര്‍പ്പെട്ടിരുന്നതായും പത്രം പറയുന്നു. ചൂതുകളി പണ്ടേ ചാള്‍സിന്റെ ദൗര്‍ബല്യമായിരുന്നു. 28 വര്‍ഷം മുമ്പ് രണ്ട് വിദേശ ടൂറിസ്റുകളെ അദ്ദേഹം വധിച്ചത് ചൂതുകളി മൂലമുണ്ടായ കടം തീര്‍ക്കാനാണ്.

പക്ഷെ ഇപ്പോള്‍ ചാള്‍സിന് പുതിയ ദൗത്യങ്ങളാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാളില്‍ നിന്നുള്ള കലാവസ്തുക്കള്‍ വിദേശരാജ്യങ്ങളില്‍ എത്തിക്കുക, ഒരു മിനറല്‍ വാട്ടര്‍ നിര്‍മ്മാണ കമ്പനി സ്ഥാപിക്കുക എന്നിവ ഈ ദൗത്യങ്ങളില്‍ പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X