കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനഭംഗം: എഞ്ചി. വിദ്യാര്‍ത്ഥിയ്ക്ക് തടവ്

  • By Staff
Google Oneindia Malayalam News

തൃശൂര്‍: സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയ്ക്ക് ഏഴ്വര്‍ഷം തടവ്. രണ്ടാംപ്രതി കോതമംഗലം അയ്യങ്കാവ് കിഴക്കെപുരം രാജേഷി(24)നെയാണ് ഏഴ്വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്.

ജില്ലാ ജഡ്ജി ജയിംസ് ജെ. മുരിക്കനാണ് ശിക്ഷ വിധിച്ചത്. നാല് പ്രതികളെ വിട്ടയച്ചു. ഒന്നാം പ്രതി പെരുമ്പാവൂര്‍ പാത്തിക്കല്‍ അബിനു പോള്‍(22), മൂന്നാം പ്രതി തിരുവല്ല മതില്‍ഭാഗം എമന്‍ കോവിലകത്ത് രാജീവ് എസ്. മേനോന്‍(21), നാലാംപ്രതി ആലുവ വടക്കുംഭാഗം പെന്നേമ്പിള്ളി ടെന്നി സെബാസ്റ്യന്‍(21), അഞ്ചാംപ്രതി ചാവക്കാട് പേരകം ചീരന്‍ ഷെറിന്‍ ഫ്രാന്‍സിസ്(21) എന്നിവരെ വിട്ടയച്ചു.

1998 ജനവരി 23നാണ് സംഭവം നടന്നത്. ഇതില്‍ രാജേഷ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. മറ്റ് നാല് പേരും പെണ്‍കുട്ടിയുടെ അതേ ബാച്ചില്‍ പഠിയ്ക്കുകയായിരുന്നു.

കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു: അവധിയ്ക്ക് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി അബിനുവിനൊപ്പം ആണ്‍കുട്ടികള്‍ താമസിച്ചിരുന്ന വീട്ടില്‍ എത്തി. പിന്നോക്ക വിഭാഗക്കാരിയായ പെണ്‍കുട്ടിയുമായി അബിനു പ്രണയം നടിച്ചിരുന്നു. അബിനു ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോള്‍ രണ്ടാം പ്രതി രാജേഷ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. ഒന്നും രണ്ടും പ്രതികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഭയന്ന് പുറത്തേക്കോടുമ്പോള്‍ അവിടെ മൂന്ന് മുതല്‍ അഞ്ചുവരെ പ്രതികള്‍ കാത്ത്നിന്നിരുന്നു. അഞ്ചു പേരും കൂട്ടമാനഭംഗക്കേസില്‍ പ്രതിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X