കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയകോളെജ്: സര്‍ക്കാര്‍ ഉത്തരവിന് സ്റേ

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജിലെ മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ കോളെജിനു തുല്യമായ ഫീസ് നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റേ ചെയ്തു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റേ പുറപ്പെടുവിച്ചത്.

ഇതോടെ സ്വാശ്രയകോളെജ് പ്രശ്നത്തില്‍ സ്വകാര്യമാനേജ്മെന്റുകളും സര്‍ക്കാരും തമ്മില്‍ ഒരിയ്ക്കല്‍ കൂടി ഏറ്റുമുട്ടലിന് കളമൊരുങ്ങി. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ഇഷ്ടപ്രകാരം ഫീസ് നിശ്ചയിക്കാമെന്ന സ്ഥിതിവിശേഷമാണ് ഹൈക്കോടതി സ്റേയിലൂടെ കൈവന്നിരിക്കുന്നത്.

ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രവേശനത്തിന് ഒന്നരലക്ഷം രൂപ ഫീസ് ഈടാക്കിക്കൊള്ളാന്‍ പുഷ്പഗിരി മെഡിക്കല്‍ കോളെജിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് പുഷ്പഗിരി മെഡിക്കല്‍ കോളെജിന് സര്‍ക്കാര്‍ ക്വാട്ടയിലുള്ള 50 സീറ്റുകളില്‍ പ്രവേശനത്തിന് ഒന്നരലക്ഷം രൂപ വീതം വാങ്ങാം. സ്വാശ്രയമെഡിക്കല്‍ കോളെജിലെ മെറിറ്റ് സീറ്റിലെ പ്രവേശനത്തിന് 11,825 രൂപ മാത്രമേ ഈടാക്കാവൂ എന്നതായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

ഹൈക്കോടതി ഫുള്‍ ബഞ്ചിന്റെ ഈ വിധിയില്‍ ഫുള്‍ ബഞ്ചിലെ ആര്‍. ബസന്തിന് വിയോജിപ്പുണ്ടായിരുന്നു. മൂന്നംഗ ബഞ്ചില്‍ ജസ്റിസുമാരായ ജെ.എല്‍. ഗുപ്ത, എം. രാമചന്ദ്രന്‍ എന്നിവര്‍ സ്റേയ്ക്ക് അനുകൂലമായി നിന്നു.

സ്വാശ്രയ കോളെജ് മാനേജ്മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സ്വാശ്രയമെഡിക്കല്‍ കോളെജുകളിലെ മെറിറ്റ് സീറ്റിന് 11,825 രൂപ പ്രവേശനഫീസായി നിശ്ചയിച്ചതെന്ന് സര്‍ക്കാരിന് വേണ്ടി ഗവ. പ്ലീഡര്‍ വാദിച്ചു. പക്ഷെ ഹൈക്കോടതി ഈ വാദം ചെവിക്കൊണ്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X