കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്: ഒക്ടോ.15ന് വീണ്ടും കണ്‍വെന്‍ഷന്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാറാട് കേസിലെ പ്രതികളുടെ പുനരധിവാസപ്രശ്നം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഒക്ടോബര്‍ 15ന് എല്‍ ഡി എഫിലെയും യു ഡി എഫിലെയും ഘടകകക്ഷികളുടെ കണ്‍വെന്‍ഷന്‍ കോഴിക്കോട്ട് നടക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

മാറാട് പ്രശ്നം സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകളില്‍ നിന്ന് മറ്റ് പാര്‍ട്ടികളെ അകറ്റി നിര്‍ത്തിയത് യുഡിഎഫ് സര്‍ക്കാരിന്റെയും സംഘ്പരിവാറിന്റെയും രഹസ്യഅജണ്ടയുടെ ഭാഗമായാണ്. മാറാട് കേസിലെ പ്രതികളുടെ ബന്ധുക്കള്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചുവരുന്നത് അനുവദിക്കാതിരിക്കാന്‍ സര്‍ക്കാരും സംഘ്പരിവാറും തമ്മിലുള്ള രഹസ്യധാരണ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

സംഘ്പരിവാറിന് അനുകൂലമായ തീരുമാനങ്ങളാണ് ആന്റണി തുടക്കം മുതലേയെടുത്തത്. യു ഡി എഫ് സര്‍ക്കാരിന്റെ സുപ്രധാന നയങ്ങള്‍ തീരുമാനിക്കുന്നത് ആര്‍എസ്എസാണെന്ന് വരുന്നത് നിര്‍ഭാഗ്യകരമാണ്.

മാറാട് കേസിലെ പ്രതികളുടെ ബന്ധുക്കളെ പുനരധിവസിപ്പിക്കുന്നത് തടയപ്പെട്ടതിനെതിരെ മന്ത്രിസഭയിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗ് പോലും മൗനം പാലിക്കുകയാണ്. എല്ലാ കുടുംബങ്ങളെയും മാറാട്ടേക്ക് തിരിക കൊണ്ടുവരുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കണ്‍വെന്‍ഷന്‍ ഉറച്ച തീരുമാനം കൈക്കൊള്ളുമെന്ന് പിണറായി പറഞ്ഞു.

കേന്ദ്രനിയമമന്ത്രി ചീഫ് ജസ്റിസിനെ ദില്ലിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സന്ദര്‍ശിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും പിണറായി ആരോപിച്ചു. നേരത്തെ ചീഫ് ജസ്റസിനെ മുഖ്യമന്ത്രി എ.കെ. ആന്റണി സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായിരുന്നു തോമസിന്റെ സന്ദര്‍ശനം. - പിണറായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X