തിരുവല്ല സ്ഥാനാര്‍ത്ഥി പ്രശ്നം ഇടതുമുന്നണിയിലും
തിരുവല്ല: തിരുവല്ല ഉപതെരഞ്ഞെടുപ്പിലെ ഇടതുസ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത് ഇടതുമുന്നണിയിലും പ്രശ്നമാവുകയാണ്. ഐക്യ ജനാധിപത്യ മുന്നണിയിലേപ്പോലെ ഇടതുമുന്നണയിലും പ്രശ്നത്തിന് പ്രധാന കാരണം ഓര്‍ത്തഡോക്സ് സഭ ഉന്നയിയ്ക്കുന്ന അവകാശ വാദമാണ്.
ഇടതുമുന്നണി ജനതാ ദളിന് നല്കിയിട്ടുള്ളതാണ് ഈ സീറ്റ്. സ്ഥാനാര്‍ത്ഥിയെ ഒക്ടോബര്‍ 23 ന് ശേഷം പ്രഖ്യാപിക്കുമെന്നാണ് പ്രാട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്. നേപ്പാള്‍ സന്ദര്‍ശനം നടത്തു സംസ്ഥാന പ്രസിഡണ്ട് എം.പി. വീരേന്ദ്രകുമാര്‍ മടങ്ങിയെത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.
ജനതാ ദളിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജിനെയാണ് തിരുവല്ല സീറ്റിലേക്ക് പാര്‍ട്ടി നേതൃത്വം നിശ്ചയിച്ചിരിക്കുത്. ഇതിനെതിരെ ജാതിക്കാര്‍ഡുമായി ഓര്‍ത്തഡോക്സ് സഭ രംഗത്തെത്തിയിരിയ്ക്കുന്നത്.
ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടിയുടെ നേതൃത്വത്തില്‍ തിരുവല്ലയില്‍ ഇടതുമുണി യോഗം ചേര്‍ന്നിരുന്നു. സി.പി.ഐയിലെ പന്ന്യന്‍ രവീന്ദ്രന്, ജനതാദള്‍ എം.എല്‍.എ നീലലോഹിത ദാസന് നാടാര്‍, വര്‍ഗീസ് ജോര്‍ജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
മുന്‍ധാരണ പ്രകാരം തന്നെ ഇടതുമുണി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ണമായും ജനതാദളിനു വിട്ടു നല്‍കുകയാണ്. തെരഞ്ഞെടുപ്പിലെ സംഘടനത്തെക്കുറിച്ചു മാത്രമായിരുന്നു ചര്‍ച്ചചെയ്തതെന്ന് പാലൊളി മുഹമ്മദുകുട്ടി വ്യക്തമാക്കി. ഈ സീറ്റ് സി പി എം തിരികെ വാങ്ങി ചെറിയാന് ഫിലിപ്പിന് നല്‍കിയേയ്ക്കുമെന്ന് നേരത്തേ പറഞ്ഞ് കേട്ടിരുന്നു. അതാണ് പാലൊളി മുഹമ്മദ് കുട്ടി ഇത്തരത്തിലൊരു പ്രഖ്യാപനം നടത്താന്‍ കാരണമായത്.
ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ നിന്നു സ്ഥാനാര്‍ഥി പദത്തിലേക്കു നേരത്തെ പരിഗണിക്കപ്പെട്ടിരുന്ന സഭയിലെ ഒരു പ്രബലന്‍ ജനതാദള്‍ നേതൃത്വവുമായി രഹസ്യചര്‍ച്ച നടത്തിയിട്ടുണ്ട്. താന്‍ സ്ഥാനാര്ത്ഥിയാവില്ലെങ്കിലും തങ്ങളുടെ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ മാത്രമേ പരിഗണിക്കാവു എന്നുമായിരുന്നു അദ്ദേഹത്തിന്‍െറ അഭ്യര്‍ഥന.
സ്ഥാനാര്‍ഥിയെച്ചൊല്ലി പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകളും പോരടിച്ചു തുടങ്ങിയിരിക്കുകയാണ്. സ്ഥാനാര്‍ഥിയെപ്പറ്റി സമവായത്തിലെത്താന്‍ തിരുവല്ലയില്‍ ജനതാദള്‍ നിയോജകമണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ചു.
പാര്‍ട്ടി സെക്രട്ടറി ജനറല്‍ കെ. കൃഷ്ണന്‍കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ഗോപി, നീലലോഹിതദാസന്‍ നാടാര്‍ എം.എല്‍.എ എിവരെയാണ് ചര്‍ച്ചകള്‍ക്കായി നിയോഗിച്ചിരുന്നത്.
എന്നാല്‍ ഇരു കമ്മിറ്റികളും പ്രഹസനമായി മാറിയതായി അംഗങ്ങള്‍ തന്നെ ആരോപിക്കുന്നു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications