Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ വിളിക്കണമെന്ന് ചില ഘടകകക്ഷികള്‍

തിരുവനന്തപുരം: സ്പീക്കറെ മാറ്റാന്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് ഐക്യ ജനാധിപത്യ മുന്നണിയിലെ ചില ഘടകകക്ഷികളില്‍ ആവശ്യപ്പെട്ടു.

മറ്റ് ചില ഘടക കക്ഷികള്‍ക്കും ഇതേ അഭിപ്രായം ഉണ്ടെങ്കിലും അവര്‍ ഇത് തുറന്ന് പറയാന്‍ മടിയ്ക്കുന്നെന്നാണ് കരുതുന്നത്.കെ.പി.സി.സി. പ്രസിഡന്ര് കെ.മുരളീധരന്‍ തന്നെ ഈ ആവശ്യം കഴിഞ്ഞദിവസം പരസ്യമായി ഉയിച്ചിട്ടുണ്ട്.

സഭ വിളിച്ച് കൂട്ടുകയാണ് വേണ്ടതെന്ന് തുറന്ന് ആവശ്യപ്പെട്ടത് ആര്‍ ബാലകൃഷ്ണപിള്ളയാണ്. ഇത് തന്നെയാണ് ജേക്കബ് ഗ്രൂപ്പ് കേരളാ കോണ്‍ഗ്രസിന്റേയും ആഗ്രഹം. പക്ഷേ തുറന്ന് പറഞ്ഞിട്ടില്ലെന്ന് മാത്രം. ഏത് നിയമ കാര്യം വന്നാല്‍ ആദ്യ പ്രതികരിയ്ക്കുന്ന കെ. എം. മാണി ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. മാണിയ്ക്കും സ്പീക്കര്‍ പ്രശ്നത്തില്‍ സഭ വിളിയ്ക്കുന്നതില്‍ പ്രതിഷേധം ഇല്ലെന്നാണ് കരുതുന്നത്.

മുസ്ലിംലീഗിന്റെയും നിലപാട് വ്യത്യസ്ഥമല്ല. പക്ഷേ അവരും അത് പരസ്യമായി പറയാന്‍ മടിയ്ക്കുന്നു. ഇക്കാര്യം രഹസ്യമായി അവര്‍ പറയുന്നുമുണ്ട്. ഭരണഘടനാപരമായി സ്പീക്കര്‍ക്കെതിരെ പ്രമേയത്തിന് നോട്ടീസ് ലഭിച്ചാല്‍ സഭ വിളിച്ചുചേര്‍ക്കേണ്ടതാണെന്ന് മന്ത്രി ബാലകൃഷ്ണപിള്ള പറഞ്ഞു. ഇത് ഭരണഘടനാ ബാധ്യതയാണ്.

സ്പീക്കര്‍ക്കെതിരെയുള്ള പ്രമേയം പരിഗണിക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ തീരുമാനിച്ചാല്‍ പിന്നെ സഭ വിളിച്ചുചേര്‍ക്കാതിരിക്കാനാവില്ലെന്നും ബാലകൃഷ്ണപിള്ള പറയുന്നു. കോണ്‍ഗ്രസിലുണ്ടായിട്ടുള്ള പ്രശ്നങ്ങളെയും മന്ത്രി പിള്ള രൂക്ഷമായി വിമര്‍ശിച്ചു. കരുണാകരനും ആന്‍റണിയും അടുക്കാനാകാത്തവിധം അകന്നുകഴിഞ്ഞു. രണ്ടുകക്ഷിയെ നിലയിലാണ് ഇവര്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. പരസ്പരം കണ്ടാല്‍പോലും മിണ്ടാതായി. അച്ചടക്ക നടപടികൊണ്ട് ഒരു ഗുണവുമുണ്ടാവില്ല.

കരുണാകരന്‍ ശക്തിസ്രോതസാണ്. കഴിഞ്ഞ ദിവസം കൊല്ലത്തുനടന്ന ഐ ഗ്രൂപ്പിന്‍െറ കണ്‍വന്‍ഷനില്‍ മഴയായിട്ടും പങ്കെടുത്ത പ്രവര്‍ത്തകരുടെ ബാഹുല്യം ഇത് തെളിയിക്കുന്നുണ്ട്. കരുണാകരനോടൊപ്പം ആളില്ലെന്ന് പറയുന്നത് ശരിയല്ല. അതുകൊണ്ട് അദ്ദേഹത്തെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകുത് ശരിയല്ലെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+