കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

28ന് മുമ്പ് കാണാന്‍ ഐ ഗ്രൂപ്പ് ഗവര്‍ണറെ കാണും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ. ആന്റണിയില്‍ അവിശ്വാസമുള്ള എം എല്‍ എ മാരുടെ പട്ടികയുമായി ഐ വിഭാഗം നവംബര്‍ 28 ന് മുമ്പ് ഗവര്‍ണറെ കണ്ടേയ്ക്കും.

ഇതിനാണ് 24ാം തീയതി ഐ വിഭാഗം നേതാക്കള്‍ തീരുമാനിച്ചതെന്ന് അറിയുന്നു. എങ്കിലും അന്തിമ തീരുമാനം കെ. കരുണാകരന്‍ തക്കസമയത്ത് കൈക്കൊള്ളും. തിങ്കളാഴ്ച ഗ്രൂപ്പില്‍പ്പെട്ട എം.എല്‍.എ.മാരുമായുള്ള കൂടിക്കാഴ്ചയിലാണ് ഗവര്‍ണറെ കാണാനുള്ള തീരുമാനം കരുണാകരന്‍ അറിയിച്ചത്.

ഹൈകമാണ്ട് നിശ്ചയിച്ചിരിയ്ക്കുന്ന സമയ പരിധി കരുണാകരനെ നേതൃത്ത്വം നേരിട്ട് അറിയിച്ചിട്ടില്ല. മാദ്ധ്യമങ്ങളില്‍ നിന്നാണ് ഈ വിവരം കരുണാകരനും ഐ നേതൃത്ത്വവും അറിഞ്ഞത്. ഇതുകൊണ്ട് തന്നെ ഡിസംബര്‍ ഒന്നുവരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നാണ് കരുണാകരന്‍ കരുതുന്നത്. ഇത് ഇതുവരെയും ഗ്രൂപ്പ് നേതൃത്വവുമായി ചര്‍ച്ചചെയ്യാനും ഹൈക്കമാന്‍ഡ് തയ്യാറായിട്ടില്ല.

ആന്റണിയ്ക്ക് ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ട കാര്യവും പട്ടിക സമര്‍പ്പിയ്ക്കുന്ന കാര്യവും ധരിപ്പിയ്ക്കാനായി 28 ന് മുമ്പ് കരുണാകരന്‍ ഒറ്റയ്ക്ക് ഗവര്‍ണറെ കണ്ടേക്കും. എം.എല്‍.എ.മാര്‍ ഗവര്‍ണറെ 27-നോ 28-നോ കാണണമെന്നാണ് ഏകദേശ തീരുമാനം.

എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി 26ന് രാവിലെ പുറപ്പെടുന്ന ഗവര്‍ണര്‍ 27ന് ഉച്ചയോടെ മാത്രമേ തലസ്ഥാനത്ത് തിരിച്ചെത്തൂ.

കോണ്‍ഗ്രസിലെയും യു.ഡി.എഫ്. കക്ഷികളിലെയും എം.എല്‍.എ.മാര്‍ ഗവര്‍ണറെ കണ്ടതിനുശേഷം സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവന പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നല്‍കും.

ഭൂരിപക്ഷം എം.എല്‍.എ.മാരുടെ പിന്തുണ ആന്റണി സര്‍ക്കാരിന് നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. കരുണാകരനെ തിങ്കളാഴ്ച കണ്ട് സംസാരിക്കാന്‍ കഴിയാത്ത ഗ്രൂപ്പ് എം.എല്‍.എ.മാര്‍ ചൊവാഴ്ച കാണുമെന്ന് ഗ്രൂപ്പ് വക്താവ് പറഞ്ഞു. രണ്ടുമണിക്കൂറിനുള്ളില്‍ തലസ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയുന്ന രീതിയിലായിരിക്കണം എം.എല്‍.എ.മാരുടെ യാത്രയും താമസവുമെന്നും ഗ്രൂപ്പ് നേതൃത്വം അറിയിച്ചിട്ടുണ്ട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X