തിരുവല്ല: പോളിംഗ് 64 ശതമാനം
തിരുവല്ല: നാല് മണി വരെയുള്ള കണക്കനുസരിച്ച് തിരുവല്ലയിലെ പോളിംഗ് ഏകദേശം 64 ശതമാനമെന്ന് റിപ്പോര്‍ട്ട്. ആകെയുള്ള 1.17 ലക്ഷം വോട്ടര്‍മാരുടെ 64 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
സ്ത്രീകള്‍ കൂടുതലായി വോട്ട് രേഖപ്പെടുത്തുന്നതായി കരുതുന്നു. യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ കനത്ത പോളിംഗുണ്ട്.
തിരുവല്ലയില്‍ 45 ശതമാനം പോളിംഗ്
സമയം 1:49 പിഎം
ഡിസംബര്‍ 01, 2003
തിരുവല്ല: ഉച്ചയ്ക്ക് 12.30 വരെയുള്ള കണക്കനുസരിച്ച് തിരുവല്ലയില്‍ 45 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരു പോലെ കനത്ത പോളിംഗ് നടക്കുന്നു. തിരുവല്ലയില്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഇത്രയും കനത്ത പോളിംഗ് രേഖപ്പെടുത്തിയിട്ടില്ല. മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും പെരിയര പഞ്ചായത്തിലും ആണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ രണ്ട് പ്രദേശങ്ങളും യുഡിഎഫിന് കാര്യമായ സ്വാധീനമുള്ള പ്രദേശങ്ങളാണ്.
തിരുവല്ലയില്‍ 32 ശതമാനം പോളിംഗ്
സമയം 12.48 പിഎം
ഡിസംബര്‍ 01, 2003
തിരുവല്ല: ആദ്യ നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തിരുവല്ലയില്‍ 32 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. രാവിലെ എട്ട് മണി മുതലേ ത്വരിതഗതിയിലായിരുന്നു പോളിംഗ്.
ഉച്ചയ്ക്ക് 12 മണിയോടെ 32 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്ക്. സ്ത്രീവോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമാണ് തിരുവല്ല. സ്ത്രീകള്‍ കൂടുതലായി വോട്ട് ചെയ്യാന്‍ എത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.
തിരുവല്ലയില്‍ കനത്ത പോളിംഗ്
ഡിസംബര്‍ 01, 2003
തിരുവല്ല: വോട്ടെടുപ്പ് തുടങ്ങി ആദ്യ രണ്ടുമണിക്കൂറിനുള്ളില്‍ 15 ശതമാനം പോളിംഗ്. ഇരുമുന്നണികളും പരമാവധി വോട്ടുകള്‍ കഴിയുന്നതും വേഗം പെട്ടിയിലാക്കാന്‍ കഠിനമായി പരിശ്രമിയ്ക്കുകയാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എലിസബത്ത് മാമ്മന്‍ മത്തായി രാവിലെ പത്തുമണിയോടെ ചാത്തങ്കരി ന്യൂ ഗവണ്മെന്റ് യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജിന് മണ്ഡലത്തില്‍ വോട്ടില്ല. ബിജെപി സ്ഥാനാര്‍ത്ഥി കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ രാവിലെ എട്ട് മണിയ്ക്ക് തിരുവല്ല എംജിഎം ഹയര്‍ സെക്കന്ററി സ്കൂളില്‍ വോട്ട്ചെയ്തു.
മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്തയായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റം രാവിലെ 8.30ന് എസ്സിഎസ് സ്കൂളില്‍ വോട്ട് ചെയ്തു. തിരുവല്ല ബിഷപ്പ് ഗീവറുഗീസ് മാര്‍ തിമോത്തിയോസ് പ്രീ പ്രൈമറി ഗവ. സ്കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ രാവിലെ എത്തി വോട്ട് ചെയ്തു.
യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന മാര്‍ത്തോമ്മാ പക്ഷത്തെ പരമാവധി തണുപ്പിയ്ക്കാന്‍ മന്ത്രി കെ.എം. മാണിയും മുഖ്യമന്ത്രി എ.കെ. ആന്റണിയും രംഗത്തെത്തിയിരുന്നു. സഭാ തര്‍ക്കത്തെ ഒരു വിധത്തിലും എല്‍ഡിഎഫ് മുതലെടുക്കാതിരിക്കാന്‍ നടത്തിയ യുഡിഎഫ് ശ്രമം വിജയിച്ചുവെന്നാണ് നേതാക്കള്‍ കരുതുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications