ആദ്യത്തെ ഹജ് വിമാനം ഡിസംബര്‍ 24ന്
കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യത്തെ ഹജ് വിമാനം ഡിസംബര്‍ 24ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും.
7658 പേരാണ് ഇത്തവണ ഹജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഹജ് തീര്‍ഥാടനത്തിന് പോവുന്നത്. ഇതിന് പുറമെ 7000 ഓളം പേര് സ്വകാര്യഏജന്‍സികള്‍ വഴി ഹജ് തീര്‍ഥാടനത്തിന് പോവുന്നുണ്ട്.
ഡിസംബര്‍ 24ന് എയര്‍ ഇന്ത്യയുടെ ആദ്യത്തെ ഹജ് വിമാനത്തില്‍ 410 പേര് മെക്കയിലേക്ക് തിരിക്കും. രാവിലെ 11 മണിയ്ക്കായിരിക്കും വിമാനം പുറപ്പെടുന്നത്. കുമ്മിണിപറമ്പ് ഇഎംഇഎ കോളജിലാണ് ഹജ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. അവസാനത്തെ ഹജ് വിമാനം ജനവരി 11നാണ്.
ഹജ് കമ്മിറ്റിക്ക് കീഴിലായി ഹജിന് പോവുന്നതിന് 4091 പുരുഷന്മാരെയും 3567 സ്ത്രീകളെയും തിരഞ്ഞെടുത്തിട്ടുണ്ട്. 124 പേര് ലക്ഷദ്വീപില്‍ നിന്നും പോവും. തീര്‍ഥാടകരെ സഹായിക്കുന്നതിനായി 225 വളണ്ടിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ഹജ് തീര്‍ഥാടകരെ പരിരക്ഷിക്കുന്നതിനായി വിവിധ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയര്മാന് കെ. ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications