കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ ഫ്രഞ്ച്, ജര്‍മ്മന്‍,റഷ്യന്‍ കമ്പനികള്‍ക്ക് വിലക്ക്

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇറാഖിന്റെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഫ്രാന്‍സ്, റഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് കരാര്‍ ജോലികള്‍ നല്കേണ്ടെന്ന് പെന്റഗണ്‍ തീരുമാനച്ചതായി റിപ്പോര്‍ട്ട്.

ഫ്രാന്‍സ്, റഷ്യ, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് നിര്‍മ്മാണജോലികളില്‍ കരാര്‍ നല്കേണ്ടെന്ന് പെന്റഗണ്‍ നിര്‍ദേശിച്ചതായി ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡപ്യൂട്ടി പ്രതിരോധ സെക്രട്ടറി പോള്‍ ഡി. വോള്‍ഫ്വിറ്റ്സ് ഇത് സംബന്ധിച്ച് ഒരു ഉത്തരവിറക്കിയതായും പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യുഎസിന്റെ സുരക്ഷാതാല്പര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും പറയുന്നു. ഇറാഖിനെതിരായ യുദ്ധത്തില്‍ യുഎസിനെ ശക്തമായി എതിര്‍ത്ത ഈ രാജ്യങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഈ ഉത്തരവെന്നും പത്രം വിശദീകരിയ്ക്കുന്നു.

ഇറാഖില്‍ വൈദ്യുതി, എണ്ണ, കുടിവെള്ളം എന്നിവ പുനസ്ഥാപിയ്ക്കാനുള്ള കരാറുകളാണ് ഇപ്പോള്‍ നല്കുന്നത്. ഇതില്‍ യുഎസില്‍ നിന്നും യുഎസിന്റെ സഖ്യരാഷ്ട്രങ്ങളായ 61 രാഷ്ട്രങ്ങളില്‍ നിന്നും ഉള്ള കമ്പനികള്‍ക്ക് മാത്രം കരാര്‍ നല്കിയാല്‍ മതിയെന്നാണ് തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X