Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിലെ ചര്‍ച്ച അനിശ്ചിതത്വത്തില്‍

ദില്ലി: നേതൃമാറ്റമല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് കെ. കരുണാകരന്‍ വ്യക്തമാക്കിയതോടെ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ദില്ലിയിലെ ചര്‍ച്ച അനിശ്ചിതത്വത്തിലായി.

ചര്‍ച്ച തുടരുന്നതിനായി കെ. കരുണാകരനോട് ദില്ലിയില്‍ ഒരു ദിവസം കൂടി തങ്ങാന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടെങ്കിലും നിര്‍ദേശം അദ്ദേഹം തള്ളി. കരുണാകരന്‍ ഡിസംബര്‍ 13 ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങിയേക്കും.

നേതൃമാറ്റമല്ലാതെ മറ്റെന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ഹൈക്കമാന്റ് നേതാക്കള്‍ കെ. കരുണാകരനെ അറിയിച്ചെങ്കിലും നേതൃമാറ്റം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോക്കം പോവാന്‍ കരുണാകരന്‍ തയ്യാറായില്ല. ആന്റണിയെ മാറ്റാതെ ചര്‍ച്ച തുടരുന്നതില്‍ അര്‍ഥമില്ലെന്ന് വ്യക്തമാക്കിയ കരുണാകരന്‍ ഹൈക്കമാന്റ് നിലപാടില്‍ മാറ്റമില്ലാതെ ചര്‍ച്ചയ്ക്കായി തുടര്‍ന്നും ദില്ലിയില്‍ തങ്ങാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി.

അതേ സമയം തന്റെ ആവശ്യം ഹൈക്കമാന്റ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചര്‍ച്ചയ്ക്ക് ശേഷം കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രണബ് മുക്കര്‍ജിയും അഹമ്മദ് പട്ടേലുമാണ് കരുണാകരനുമായി അദ്ദേഹത്തിന്റെ ദില്ലിയിലെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത്. എസ്കോര്‍ട്സ് ആശുപത്രി വിട്ടതിന് ശേഷമാണ് കരുണാകരന്‍ വൈകീട്ടോടെ വീട്ടിലെത്തിയത്. കരുണാകരനുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി നേതാക്കള്‍ ദീര്‍ഘ ചര്‍ച്ച നടത്തിയിരുന്നു. ആന്റണിയുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എഐസിസി പ്രസിഡന്റ് സോണിയാഗാന്ധിയെ കണ്ട് അറിയിച്ചതിന് ശേഷമാണ് കരുണാകരനുമായി ചര്‍ച്ച നടത്തിയത്.

ചര്‍ച്ച മുന്നോട്ടുപോവുകയാണെന്നും ഹൈക്കമാന്റുമായി എല്ലാ നേതാക്കളും സഹകരിക്കണമെന്നും ചര്‍ച്ചയ്ക്ക് ശേഷം ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+