കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരു ഗ്രൂപ്പുകളും പോരിന് തന്നെ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന സൂചനയാണ് നല്‍കുന്നത്.

ഉപ മുഖ്യമന്ത്രിസ്ഥാനം വേണ്ടെന്നാണ് ഐ വിഭാഗത്തിന്റെ നിലപാട്. ഹൈകമാണ്ട് ഇപ്പോള്‍ മുന്നോട്ട് വച്ചിരിയ്ക്കുന്ന ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ അപ്പാടേ നിരാകരിച്ചിരിയ്ക്കുകയാണ് ഐ വിരുദ്ധ ഗ്രൂപ്പ്.

അച്ചടക്കം ലംഘിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഐ വിരുദ്ധരുടെ നിലപാട്. മുരളിയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനമോ പ്രമുഖ വകുപ്പോടെയുള്ള മന്ത്രിപദവിയോ നല്‍കരുതെന്നും ഐ വിരുദ്ധര്‍ പരസ്യമായി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

നേതൃമാറ്റമല്ലാതെ മറ്റ് ഒരു ഉപാധിയ്ക്കും വഴങ്ങേണ്ടതില്ലെന്നാണ് ഐ വിഭാഗത്തിന്റെതീരുമാനം.

നേരത്തേ മുരളിക്ക് ഉപമുഖ്യമന്ത്രി സ്ഥാനമോ മറ്റ് ഏതെങ്കിലും പ്രധാന വകുപ്പോ നല്‍കി പ്രശ്നം പരിഹരിക്കാമെന്നതായിരുന്നു ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ രഹസ്യമായ നിലപാട്. പക്ഷേ, പ്രധാനവകുപ്പിന് പകരം മുരളിക്ക് ഏതെങ്കിലുമൊരു വകുപ്പ് നല്‍കി ഐ വിഭാഗത്തെ ഒതുക്കാമന്ന തന്ത്രം ഐ വിരുദ്ധ വിഭാഗം ആവിഷ്കരിച്ചതോടെയാണ് അവര്‍ തന്ത്രം മാറ്റിയത്. ഐ വിരുദ്ധ വിഭാഗത്തിന്റെ ഈ നീക്കം കരുണാകരനേയും മറ്റും ചൊടിപ്പിച്ചിട്ടുണ്ട്.

നേതൃമാറ്റമെന്ന ആവശ്യത്തില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകാനാകില്ലെന്ന് ഐ ഗ്രൂപ്പ് യോഗം വ്യക്തമാക്കി. ഈ നിലപാടിന് യോജിച തീരുമാനം പാര്‍ട്ടി ഹൈക്കമാന്‍ഡില്‍ നിന്ന് ഉണ്ടാകുന്നില്ലെങ്കില്‍ 20ന് തലസ്ഥാനത്ത് ചേരുന്ന ഗ്രൂപ്പിന്റെ സമ്പൂര്‍ണ യോഗം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് ഗ്രൂപ്പ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

16ന് കരുണാകരന്റെ അധ്യക്ഷതയില്‍ ചേരുന്ന എം.എല്‍.എ.മാരുടെ യോഗം നിയമസഭയില്‍ കൈക്കൊള്ളേണ്ട നിലപാടിന് അന്തിമരൂപം കൈക്കൊള്ളും. സ്പീക്കര്‍ക്ക് എതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന പ്രമേയത്തെ പിന്താങ്ങുമോയെന്ന ചോദ്യത്തിന് 16ന് ആ തീരുമാനവും എടുക്കുമെന്നാണ് ഗ്രൂപ്പ് വക്താവ് വ്യക്തമാക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X