കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണകുമാര്‍, ജയിംസ് കെ. ജോസഫും മത്സരിയ്ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഈയിടെ ബ.ജെ.പി. യില്‍ ചേര്‍ന്ന പ്രധാനികള്‍ക്കും സീറ്റുനല്‍കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി.

ഇവരെ നിറുത്തി കൂടുതല്‍ വോട്ട് നേടാനാവുമെന്നാണ് ബി.ജെ.പി. കരുതുന്നത്. മുന്‍ മന്ത്രി ആയിരുന്ന എസ്. കൃഷ്ണകുമാര്‍, മുന്‍ അക്കൗണ്ടന്റ് ജനറലും ബേബി ജോണിന്റെ മരുമകനുമായ ജെയിംസ് കെ. ജോസഫ് എന്നിവര്‍ക്ക് ബി.ജെ.പി. ഈ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കുമെന്നാണ് അറിയുന്നത്. സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് പ്രധാനികളായ വരെ പാര്‍ട്ടി ഇനിയും സ്വാഗതം ചെയ്യുകയാണ്. അത്തരത്തിലുള്ള കൂടുതല്‍ പേര്‍ക്ക് സീറ്റ് നല്‍കമാമെന്നാണ് ബി.ജെ.പി ഉദ്ദേശിയ്ക്കുന്നത്.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ തന്നെ മത്സരിക്കും. കഴിഞ്ഞതവണ രാജഗോപാല്‍ ഇവിടെ ഒരുലക്ഷം വോട്ട് നേടിയിരുന്നു. ഐ.എഫ്.ഡി.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ പി.സി. തോമസ് സ്വന്തം മണ്ഡലമായ മൂവാറ്റുപുഴയില്‍ തന്നെ മത്സരിയ്ക്കും.

എസ്. കൃഷ്ണകുമാര്‍ മാവേലിക്കരയില്‍ നിന്നായിരിയ്ക്കും മത്സരിക്കുക. ജയിംസ് കെ. ജോസഫ് കൊല്ലത്തോ എറണാകുളത്തോ ന്ി മത്സരിക്കും. ബേബി ജോണിന്റെ മരുമകനായതുകൊണ്ട് ജയിംസിനോട് കൊല്ലത്തുനിന്ന് മത്സരിക്കാനാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. താമര ചിഹ്നത്തിലായിരിക്കും കൃഷ്ണകുമാറും ജയിംസും വോട്ടുതേടുക.

കാസര്‍ഗോട്ട് മടിക്കൈ കുമാരന്‍ സ്ഥാനാര്‍ഥിയാകും. പാര്‍ട്ടിയുടെ സംസ്ഥാന പ്രചാരണ സമിതി കവീനറാണ് ഇദ്ദേഹം. കഴിഞ്ഞതവണ പി.കെ. കൃഷ്ണദാസ് ഇവിടെനിന്ന് മത്സരിച്ച് ഒരുലക്ഷത്തിലധികം വോട്ട് നേടിയിരുുന്നു. കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണ ഷെട്ടിയുടെ പേരും ഇവിടെ പരിഗണനയിലുണ്ട്.

കണ്ണൂരില്‍ ദേശീയ കൗസില്‍ അംഗം ഒ.കെ. വാസുമാസ്റര്‍ സ്ഥാനാര്‍ത്ഥി ആയേയ്ക്കും. മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. എം.കെ. ശശീന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. എന്‍.ഡി.എയില്‍ അംഗമായ ജനതാപാര്‍ട്ടിയുടെ എന്‍. ഹരിഹരനാണ് കഴിഞ്ഞതവണ കണ്ണൂരില്‍ മത്സരിച്ചത്.

സംസ്ഥാന സെക്രട്ടറിയായ പി.കെ. കൃഷ്ണദാസ് വടകരയില്‍ സ്ഥാനാര്‍ഥിയായേക്കും. പാലക്കാട് മണ്ഡലത്തില്‍ വ്യാപാരപ്രമുഖനായ ഉദയ ഭാസ്കര്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ആവും.

മൂവാറ്റുപുഴയില്‍ നിന്ന് മത്സരിയ്ക്കുന്ന ഐ.എഫ്.ഡി.പി. സ്ഥാനാര്‍ത്ഥിയായ കേന്ദ്ര മന്ത്രി പി.സി. തോമസിന് സ്വന്തം നിലയില്‍ ആരുടെയും പിന്തുണ തേടാനും അനുവാദം നല്‍കിയിട്ടുണ്ട്. വിജയം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X