ഹിന്ദുഐക്യവേദി മുഖ്യമന്ത്രിയ്ക്കെതിരെ
കോഴിക്കോട്: മാറാട് കൂട്ടക്കൊലയെക്കുറിച്ച് സിബിഐ അന്വേഷണം നടത്താമെന്ന് സമ്മതിച്ച ശേഷം മുഖ്യമന്ത്രി ഹിന്ദു സമുദായത്തെ വഞ്ചിച്ചുവെന്ന് ഹിന്ദു ഐക്യവേദി. ഏപ്രില്‍ 25 ഞായറാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയത്.
മാറാട് സമാധാനക്കരാര്‍ ഉണ്ടാക്കിയ ശേഷം ആറ് മാസത്തിന് ശേഷം പോലും എന്ത് നടപടികളാണ് സ്വീകരിയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ഹിന്ദു നേതാക്കളെ അറിയിച്ചില്ല. സമാധാനക്കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് കുമ്മനം കുറ്റപ്പെടുത്തി.
മാറാട് പ്രശ്നത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ റിപ്പോര്‍ട്ട് നല്കിയ കാര്യം ഹിന്ദു നേതാക്കളെ അറിയിച്ചിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നുണയാണ്. മാറാട് ഒത്തുതീര്‍പ്പനുസരിച്ച് സിബിഐ അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നതാണ്. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല.
ഇപ്പോള്‍ പ്രശ്നത്തെക്കുറിച്ച് മുഖ്യമന്ത്രി പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളാണ് പറയുന്നത്. സിബിഐ അന്വേഷണം നടത്താന്‍ പറ്റില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പക്ഷെ ഇക്കാര്യം ഇതുവരെ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നതാണ് വാസ്തവം. - കുമ്മനം കുറ്റപ്പെടുത്തി.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications