കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേക്കിന്‍കാട് മൈതാനം ഇനി വടക്കുന്നാഥന്‍ ക്ഷേത്രമൈതാനം

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: തൃശൂരിലെ ചരിത്ര പ്രസിദ്ധമായ തേക്കിന്‍കാട് മൈതാനത്തിന്റെ പേര് മാറ്റുന്നു. ഇനിമുതല്‍ ഈ മൈതാനം വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനം എന്നായിരിയ്ക്കും അറിയപ്പെടുക.

പേര് മാറ്റാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനിച്ചത്.

ക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല്യപ്രശ്നത്തിലെ നിര്‍ദേശപ്രകാരവും ക്ഷേത്രമൈതാനം എന്ന നിലയിലുള്ള പരിശുദ്ധി നിലനിര്‍ത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് പ്രസിഡണ്ട് ഡോ. ടി.കെ. വിജയരാഘവന്‍ അറിയിച്ചു. മൈതാനത്തിന്റെ നാല് വശത്തും പുതിയ പേരെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കും.

ക്ഷേത്രം രേഖകളിലെല്ലാം തേക്കിന്‍കാട് മൈതാനം എന്നതിനുപകരം പുതിയ പേര് ചേര്‍ക്കും. 64 ഏക്കര്‍ വരുന്ന മൈതാനത്തന്റെ നടുക്ക് 18 ഏക്കറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുമ്പ് മൈതാനം മുഴുവന്‍ തേക്ക് ആയിരുന്നതിനാലാണ് ആ പേര് ലഭിച്ചത്. ഈ മൈതാനത്തിലുണ്ടായിരുന്ന തേക്ക് മരങ്ങള്‍ ശക്തന്‍ തമ്പുരാന്‍ വെട്ടിമാറ്റിയതായാണ് ചരിത്രം. എങ്കിലും മൈതാനത്തിന്റെ പേരിന് മാറ്റമുണ്ടായില്ല.

പിന്നീട് സാമൂഹികവനവത്ക്കരണത്തിന്റെ ഭാഗമായി കുറേ തേക്കുകള്‍ തെക്കേ നടയ്ക്കും കിഴക്കേനടയ്ക്കും ഇടയില്‍ വെച്ചുപിടിപ്പിച്ചു.

ദേവസ്വം രേഖകളില്‍നിന്നു പോയാലും ചരിത്രത്തില്‍ തേക്കിന്‍കാടിന്റെ പേര് മായാതെ നില്‍ക്കും. ഗാന്ധിജി വന്ന മണികണ്ഠനാല്‍ത്തറയും ജവഹര്‍ലാല്‍ നെഹ്റു പ്രസംഗിച്ച നെഹ്റു മണ്ഡപവും വിദ്യാര്‍ഥികള്‍ യോഗം ചേര്‍ന്നിരുന്ന വിദ്യാര്‍ഥി കോര്‍ണറും തൊഴിലാളി കോര്‍ണറുമൊക്കെ ഈ തേക്കിന്‍കാട് മൈതാനത്തിലാണ്. അത് നാട്ടാരുടെ മനസ്സുകളില്‍ നിന്ന് മാറ്റാന്‍ അത്ര എളുപ്പമല്ല.

സ്വാതന്ത്യ്രസമരത്തിലെ അനേകം മുഹൂര്‍ത്തങ്ങള്‍ക്ക് ഈ മൈതാനം വേദിയായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X