കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാണേഷ് തീവ്രവാദിയല്ലെന്ന് അച്ഛന്‍

  • By Staff
Google Oneindia Malayalam News

മാവേലിക്കര: ഗുജറാത്തില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച ജാവേദ് (പ്രണേഷ്കുമാര്‍) തീവ്രവാദിയല്ലെന്നും പ്രാണേഷിന്റെ മരണത്തിന് പിന്നിലെ യഥാര്‍ഥവസ്തുത പുറത്തുകൊണ്ടുവരണമെന്നും അച്ഛന്‍ ഗോപിനാഥന്‍പിള്ള ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ചുകൊണ്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് പ്രസിഡന്റിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ഗോപിനാഥന്‍പിള്ള പറഞ്ഞു.

പ്രാണേഷ്കുമാറിന്റെ മരണത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗോപിനാഥന്‍പിള്ള പറഞ്ഞു. സംഭവത്തിന് ശേഷം പ്രാണേഷിന്റെ ഭാര്യ സജിതയുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സംസാരിക്കാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ നടത്തിയ ശ്രമത്തിനിടെ പ്രാണേഷും മറ്റ് മൂന്ന് പേരും കൊല്ലപ്പെട്ടുവെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്.

മുംബൈയില്‍ വച്ച് ഒരു മുസ്ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്ത ശേഷം പ്രാണേഷ് കുമാര്‍ ഇസ്ലാംമതത്തിലേക്ക് മാറി. അതിന് ശേഷമാണ് ജാവേദ് എന്ന പേര് സ്വീകരിച്ചത്. പ്രാണേഷിന് രണ്ട് പാസ്പോര്‍ട്ടുണ്ടായിരുന്നുവെന്നും എന്നാല്‍ ആദ്യത്തെ പാസ്പോര്‍ട്ടിനെ കുറിച്ച് തന്നോട് പ്രണേഷ് പറഞ്ഞിരുന്നില്ലെന്നും ഗോപിനാഥന്‍പിള്ള പറഞ്ഞു.

തന്റെ മകന്‍ ഒരിക്കലും ഒരു തീവ്രവാദിയായിരുന്നില്ലെന്നും പ്രാണേഷിന്റെ മരണത്തെ കുറച്ച് വ്യക്തമായ വിവരം ലഭിക്കുന്നതുവരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാണേഷിന് തീവ്രവാദി ബന്ധം ഉണ്ടെന്ന് ഗുജറാത്ത് പൊലീസ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നൂറനാട്ടെ വീടിനടുത്ത് പൊലീസ് നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. അഹമ്മദാബാദില്‍ നിന്നും ഉന്നത പൊലീസുദ്യോഗസ്ഥര്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നൂറനാട്ടെത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X