കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില്ലേജ് ഓഫീസറെ ജനകീയ വിചാരണചെയ്തു

  • By Staff
Google Oneindia Malayalam News

മലപ്പുറം: കൈക്കൂലി വാങ്ങുന്നുവെന്നാരോപിച്ച് മലപ്പുറം അരീക്കോട് വില്ലേജ്ഓഫീസര്‍ ടി.എം.അബ്ദുല്‍റസാഖിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജനകീയവിചാരണ ചെയ്തു.

വിചാരണയ്ക്കു ശേഷം ഞാന്‍ കൈക്കൂലിക്കാരന്‍ എന്നെഴുതിയ ബോര്‍ഡ് കഴുത്തില്‍തൂക്കി അങ്ങാടിയിലൂടെ നടത്തിക്കുകയും ചെയ്തു. കൈക്കൂലിയുടെപേരില്‍ ഇദ്ദേഹത്തെ പല പ്രാവശ്യം താക്കീത് ചെയ്തിരുന്നത്രെ. ഏതാനും ദിവസംമുമ്പ് ഇദ്ദേഹത്തിന് താഴത്തങ്ങാടിയില്‍ വെച്ച് മര്‍ദനമേറ്റിരുന്നു.

കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ താന്‍ വില്ലേജ് ഓഫീസറായി പ്രമോഷന്‍ലഭിച്ച് അരീക്കോടെത്തിയിട്ട് ഏഴുമാസമേ ആയിട്ടുള്ളുവെന്നും ഇതുകാരണം നേരത്തെ നാട്ടുകാരായിരുന്ന വില്ലേജ്ഓഫീസര്‍മാര്‍ നല്‍കിയിരുന്നപോലെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് തനിക്ക് പ്രയാസം നേരിടാറുണ്ടെന്നും ആരോപണവിധേയനായ വില്ലേജ്ഓഫീസര്‍ പറഞ്ഞു. ഇതുകാരണം വിശദമായ അന്വേഷണം നടത്തിയാണ് താന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറുള്ളതെന്നും ഇത് പലര്‍ക്കും അതൃപ്തി വരുത്തിയിട്ടുണ്ടെന്നും എന്നാല്‍ താന്‍ ആരോടും കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ യു.ഡി.എഫ് അനുകൂല സംഘടനയുടെ പ്രവര്‍ത്തകനാണെന്നും ഇത് ഡി.വൈ.എഫ്.ഐയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും വില്ലേജ്ഓഫീസര്‍ അറിയിച്ചു. തന്നെ കൃത്യനിര്‍വഹണത്തില്‍ തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ തഹസില്‍ദാര്‍ ഇ.കെ.മുഹമ്മദ്കുഞ്ഞിക്ക് വില്ലേജ് ഓഫീസര്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം അരീക്കോട് പോലീസില്‍ സംഭവംസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

അരീക്കോട് പഞ്ചായത്ത് ഡി.വൈ.എഫ്.ഐ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ഈ വിചാരണ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X