കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യന്റെ കുടുംബം നാലര ലക്ഷം രൂപ നല്‍കി

  • By Staff
Google Oneindia Malayalam News

കൊച്ചി: മേഘാലയയിലെ തീവ്രവാദിസംഘടന തട്ടിക്കൊണ്ടുപോയ ഐഎഫ്എസ് ഓഫീസര്‍ ഡി. സത്യനെ മോചിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ കുടുംബം നാലര ലക്ഷം രൂപ തീവ്രവാദികള്‍ക്ക് നല്‍കിയെന്ന് മേഘാലയ പൊലീസ് വെളിപ്പെടുത്തി.

സത്യനെ മോചിപ്പിക്കുന്നതിന് 15 ലക്ഷം രൂപയായിരുന്നു ആദ്യം തീവ്രവാദി സംഘടനയായ എഎന്‍വിസി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സത്യന്റെ കുടുംബം തീവ്രവാദികളുമായി സംസാരിച്ച് വിടുതല്‍ പണം നാലര ലക്ഷമായി കുറയ്ക്കുകയായിരുന്നു. സംഘടനയുടെ നേതാവ് 15 ലക്ഷം രൂപ തന്നെ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും സത്യന്റ കുടുംബത്തിന്റെ അഭ്യര്‍ഥന അനുസരിച്ച് നാലര ലക്ഷം രൂപം നല്‍കിയാല്‍ സത്യനെ വിടാമെന്ന് സമ്മതിക്കുകയായിരുന്നനു.

അതേ സമയം തീവ്രവാദികള്‍ക്ക് പണം നല്‍കിയെന്ന വാര്‍ത്ത സത്യന്റെ മോചനത്തിന് മധ്യസ്ഥത വഹിച്ചവരില്‍ ഒരാളായ ജെ. ദത്ത നിഷേധിച്ചു. നിരുപാധികമായി മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് തീവ്രവാദികള്‍ സത്യനെ മോചിപ്പിച്ചത്. എന്നാല്‍ സത്യന്റെ കുടുംബം സ്വന്തം നിലയില്‍ മധ്യസ്ഥരെ ചുമതലപ്പെടുത്തുകയും പണം നല്‍കുകയും ചെയ്തോ എന്നതിനെ പറ്റി അറിയില്ലെന്ന് ദത്ത പറഞ്ഞു.

സത്യനെ കഴിഞ്ഞ വ്യാഴാഴ്ച ഏഴ് മണിയോടെയാണ് തീവ്രവാദികള്‍ മോചിപ്പിച്ചത്. എന്നാല്‍ ഈ വിവരം പുറത്തറിഞ്ഞത് രാത്രി 11 മണിയോടെയാണ്.

അട്ടപ്പാടി വികസന പദ്ധതിയിലേക്ക് ഓഫീസായി സത്യനെ നിയോഗിച്ചേക്കുമെന്നും ഇതിനുള്ള കടലാസുപണികള്‍ ഏതാണ്ട് പൂര്‍ത്തിയായെന്നും അറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X