കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഖാസി ഇറാഖിലെ യുഎന്‍പ്രതിനിധിയാകും
യുഎന്‍: വാഷിംഗ്ടണിലെ പാകിസ്ഥാന്‍ അംബാസഡര്‍ അഷ്റഫ് ജഹാംഗീര്‍ ഖാസിയെ ഇറാഖിലെ യുഎന്‍പ്രതിനിധിയാകുമെന്ന് കരുതുന്നു. ഇപ്പോള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ജഹാംഗീര്‍ ഖാസിയുടെ പേരാണ് ഉള്ളത്.
നേരത്തെ സല്‍മാന്‍ ഹൈദറിനെ നിയമിക്കാനായിരുന്നു നീക്കം. 2003 ആഗസ്ത് 19ന് ബാഗ്ദാദിലെ യുഎന്‍ ആസ്ഥാനത്ത് തീവ്രവാദി ബോംബാക്രമണത്തില്‍ 22 യുഎന്‍ പ്രതിനിധികള്‍ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ ഇറാഖിലെ യുഎന്‍ പ്രതിനിധിതലവനായ സെര്‍ഗിയോ വിയേറ ഡി മെല്ലോയും കൊല്ലപ്പെട്ടു. ഈ സ്ഥാനത്തേയ്ക്കാണ് ജഹാംഗീര്‍ ഖാസിയെ നിയമിക്കുന്നത്.
ഇറാഖിലെ ജോലി ഏറ്റെടുക്കാന്‍ ആരും തയ്യാറാവാത്തതിനാലാണ് കോഫി അന്നന്‍ ഇപ്പോള്‍ ഒരു ഇസ്ലാം പ്രതിനിധിയെ തന്നെ യുഎന്‍ പ്രതിനിധിയാക്കുന്നത്.
Comments
Story first published: Monday, August 9, 2004, 5:30 [IST]