കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി: ഫീസടയ്ക്കാത്തതിന്റെ പേരില്‍ എറണാകുളം ലിസി കോളെജ് ഓഫ് നഴ്സിംഗില്‍ നിന്ന് പുറത്താക്കിയ ഏഴ് വിദ്യാര്‍ത്ഥിനികളെയും തിരിച്ചെടുക്കാന്‍ ഹൈക്കോടതി വിധിച്ചു.

ജൂലൈ 22 വ്യാഴാഴ്ചയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. വിദ്യാര്‍ത്ഥിനികളോട് ഫീസിന് ആനുപാതികമായ ബാങ്ക് ഗ്യാരന്റി നല്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

20020-2003 വര്‍ഷം സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടിയ പ്രിയ ജോസ്, ലിന്‍സി മാത്യു, പിന്‍ജി ജോണ്‍, സിനി ഫ്രാന്‍സിസ്, രമ്യാരാജന്‍, ശ്രീലക്ഷ്മി യു.ആര്‍. എന്നീ വിദ്യാര്‍ത്ഥിനികളെയാണ് മാനേജ്മെന്റ് പുറത്താക്കിയത്. നാലാം സെമസ്റര്‍ വിദ്യാര്‍ത്ഥിനകളായ ഇവര്‍ സെമസ്റര്‍ ഫീസായി 32,500 രൂപ ജൂലായ് 19നകം അടയ്ക്കണമെന്ന് മാനേജ്മെന്റ് അറിയിച്ചു. എന്നാല്‍ സ്വാശ്രയകോളെജ് ബില്ലിലെ മാനദണ്ഡമനുസരിച്ച് മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവര്‍ 9,090 രൂപ മാത്രം അടച്ചാല്‍ മതിയെന്നായിരുന്നു ഈ വിദ്യാര്‍ത്ഥിനികളുടെ നിലപാട്. എന്നാല്‍ മാനേജ്മെന്റ് നിര്‍ദേശിച്ച ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ ഏഴ് വിദ്യാര്‍ത്ഥിനികളെയും പുറത്താക്കി.

ഫീസ് ഈടാക്കുന്നതില്‍ മാനേജ്മെന്റ് കൃത്യവിലോപം കാട്ടിയെന്ന് ആരോപിച്ച് ഈ വിദ്യാര്‍ത്ഥിനികള്‍ നല്കിയ ഹര്‍ജിയിന്മേലാണ് വ്യാഴാഴ്ചത്തെ ഹൈക്കോടതിയുടെ വിധി. എതിര്‍സത്യവാങ്മൂലം സമര്‍പ്പിയ്ക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനും മാനേജ്മെന്റിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X