കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ പ്രവേശനത്തില്‍ അനിശ്ചിതത്വം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ ഫീസ് നിരക്ക് സംബന്ധിച്ച സുപ്രിം കോടതി വിധി എഞ്ചിനീയറിംഗ് സീറ്റുകളിലേക്കുള്ള പ്രവേശനം അനിശ്ചിതത്വത്തിലാക്കി. മെഡിക്കല്‍ കൗണ്‍സിംലിംഗ് പൂര്‍ത്തിയിട്ടുണ്ടെങ്കിലും ഇതിലും സാങ്കേതികപ്രശ്നങ്ങളുണ്ടാവും.

കോടതിവിധി അനുസരിച്ച് സംസ്ഥാനത്തെ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ 9400 മെറിറ്റ് സീറ്റുകളിലെ വിദ്യാര്‍ഥികള്‍ ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്‍ നിശ്ചയിച്ച പ്രകാരമുള്ള ഫീസ് നല്‍കണം. സാമ്പത്തികശേഷിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാനുള്ള അര്‍ഹതയുണ്ടെങ്കിലും ഉയര്‍ന്ന ഫീസ് നല്‍കേണ്ടതു കൊണ്ട് താത്പര്യമുള്ള കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാനാവാത്ത അവസ്ഥയുണ്ടാവും.

എംബിബിഎസിന് 250 മെറിറ്റ് സീറ്റില്‍ കൗണ്‍സിലിംഗ് കഴിഞ്ഞു. ബിഡിഎസിന് 20 മെറിറ്റ് സീറ്റിലും ആയുര്‍വേദത്തിന് 120 സീറ്റിലും സിദ്ധയ്ക്ക് 25 സീറ്റിലും കൗണ്‍സിലിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഈ സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ തോമസ് കമ്മിഷന്‍ നിശ്ചയിച്ച ഉയര്‍ന്ന ഫീസ് നല്‍കിയില്ലെങ്കില്‍ പഠിക്കാനാവാത്ത സ്ഥിതിയാണുണ്ടാവുക.

എംബിബിഎസിന് സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥ പ്രകാരം 12,225 രൂപ ഈടാക്കിയാണ് പ്രവേശനം നല്‍കിയത്. എന്നാല്‍ സുപ്രിം കോടതി വിധി വന്നതോടെ ഈ സീറ്റുകളില്‍ 1,13,000 രൂപ ഫീസായി നല്‍കണം. ഇത്രയും പണം ഫീസായി നല്‍കാന്‍ ശേഷിയില്ലാത്ത വിദ്യാര്‍ഥി തനിക്ക് അത്രയും ഉയര്‍ന്ന തുക ഫീസായി വരാത്ത ബിഡിഎസ്സോ മറ്റോ മതിയെന്ന് ആവശ്യപ്പെട്ടാല്‍ ഇതുവരെ അനുവദിച്ച സീറ്റുകള്‍ മാറിമറിയും.

വിവിധ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലായി 7635 മെറിറ്റ് സീറ്റാണുള്ളത്. 6200 രൂപയാണ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വിജ്ഞാപനത്തില്‍ ഈ സീറ്റുകള്‍ക്കുള്ള ഫീസായി പറയുന്നത്. എന്നാല്‍ സുപ്രിം കോടതി വിധി അനുസരിച്ച് 38,700 രൂപ ഫീസ് നല്‍കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X