കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവാബിനെ സംസ്കരിച്ചത് വിവാദമാവുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകനായ നവാബ് രാജേന്ദ്രന്റെ മൃതദേഹം മെഡിക്കല്‍ കോളജ് വളപ്പില്‍ സംസ്കരിച്ചത് വിവാദമാവുന്നു. നവാബ് രാജേന്ദ്രന്റെ മൃതദേഹം മറവ് ചെയ്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നവാബിന്റെ സഹോദരനായ രാംദാസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10നാണ് ക്യാന്‍സര്‍ രോഗബാധിതനായിരുന്ന നവാബ് താന്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടം ചെയ്തു. തന്റെ മൃതദേഹം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണമാക്കണമെന്ന നവാബിന്റെ അന്ത്യാഭിലാഷം അനുസരിച്ച് മൃതദേഹം മെഡിക്കല്‍ കോളജിലെ അനാട്ടമി വകുപ്പിന് ഒക്ടോബര്‍ 13ന് കൈമാറി.

എന്നാല്‍ അനാട്ടമി വകുപ്പ് അധികൃതര്‍ വേണ്ട പോലെ സൂക്ഷിക്കാത്തതു മൂലം ശരീരം ജീര്‍ണിച്ചതിനെ തുടര്‍ന്ന് മൃതദേഹം അന്നുതന്നെ മെഡിക്കല്‍ കോളജ് വളപ്പില്‍ കുഴിച്ചിട്ടു. ഇക്കാര്യം മെഡിക്കല്‍ കോളജ് അധികൃതര്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ആഗസ്ത് അഞ്ച് വ്യാഴാഴ്ച നവാബിന്റെ ചില സുഹൃത്തുക്കള്‍ മൃതദേഹത്തെ കുറിച്ച് മെഡിക്കല്‍ കോളജ് അധികൃതരോട് അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം വെളിച്ചത്തുവന്നത്.

മെഡിക്കല്‍ കോളജ് അധികൃതര്‍ വേണ്ട പോലെ സൂക്ഷിക്കാഞ്ഞതു മൂലമാണ് മൃതദേഹം അഴുകിയതെന്ന് നവാബിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നു. അഴുകിയ മൃതദേഹം ആരെയും അറിയിക്കാതെ മെഡിക്കല്‍ കോളജ് വളപ്പില്‍ കുഴിച്ചുമൂടിയതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ് നവാബിന്റെ സഹോദരനും സുഹൃത്തുക്കളും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X