കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഡിറ്റ്-കേരള മിഷന്‍ തര്‍ക്കം മുറുകുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: ഫ്രണ്ട്സ് സോഫ്റ്റ്വേറിനെ ചൊല്ലി സി-ഡിറ്റും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുന്നു.

സര്‍ക്കാരിന്റെ ഇ-ഭരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഫ്രണ്ട്സില്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ രണ്ട് സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്തിയതില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് മിഷന്‍ ഡയറക്ടര്‍ പി. വി. ഉണ്ണിക്കൃഷ്ണന്റെ പങ്കിനെ പറ്റി അന്വേഷിക്കണമെന്ന് സി-ഡിറ്റ് ഡയറക്ടര്‍ അച്യുത്ശങ്കര്‍ ആവശ്യപ്പെട്ടു.

ഫ്രണ്ട്സിന് വേണ്ടി സി-ഡിറ്റിനൊപ്പം ഐടി സൊല്യൂഷന്‍ സംയുക്തമായി വികസിപ്പിക്കുന്നതിനായി കോംടെക് ഐടി സൊല്യൂഷന്‍സിനെ നിയോഗിക്കുന്നുണ്ടെന്ന് അറിയിക്കുന്ന ഒരു കത്ത് 1999 മാര്‍ച്ചില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് മിഷന്‍ ഡയറക്ടര്‍ പി. വി. ഉണ്ണിക്കൃഷ്ണന്‍ സിഡിറ്റ് രജിസ്ട്രാറിന് അയച്ചിരുന്നുവെന്നാണ് അച്യുത്ശങ്കറിന്റെ ആരോപണം. രേഖാമൂലമുള്ള ധാരണയില്ലാതെയാണ് ഇത് ചെയ്തത്.

അതേ സമയം സി-ഡിറ്റിന്റെ ആരോപണങ്ങള്‍ പരസ്യമായി നേരിടുന്നതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് മിഷന്‍ ഡയറക്ടര്‍ അനുമതി തേടിയിട്ടുണ്ട്.

കോംടെക്ക് ചെയ്ത സര്‍വീസിന്1,55,000 രൂപ മൈക്രോസോഫ്റ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ മൈക്രോസോഫ്റ്റ് ഈ പണം നല്‍കിയതിനെ പറ്റി സര്‍ക്കാരിനെയോ സി-ഡിറ്റിനെയോ അറിയിച്ചിട്ടില്ലെന്ന് അച്യുത്ശങ്കര്‍ പറയുന്നു.

ഫ്രണ്ട്സിന്റെ ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച സി-ഡിറ്റിന് അനുകൂലമായ ഹൈക്കോടതി വിധിയെ പ്രകീര്‍ത്തിച്ചുകൊണ്ട് സിഡിറ്റിന്റെ ജൂണിലെ ന്യൂസ്ലെറ്ററില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനത്തിലും ഉണ്ണിക്കൃഷ്ണനെതിരെ ആരോപണങ്ങള്‍ ഉന്നയിയ്ക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X