കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബിനെയും പിള്ളയെയും ഒഴിവാക്കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആര്‍. ബാലകൃഷ്ണപിള്ളയും ടി. എം. ജേക്കബും ഉണ്ടാകില്ല. പിള്ളയെയും ജേക്കബിനെയും തത്കാലം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.

മന്ത്രിമാരുടെ അന്തിമലിസ്റ് സപ്തംബര്‍ നാല് ശനിയാഴ്ച ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. ഹൈക്കമാന്റുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഉമ്മന്‍ചാണ്ടി സപ്തംബര്‍ നാല് ശനിയാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തി. പിള്ളയുടെയും ജേക്കബിന്റെയും കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നും തത്കാലം അവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുകയാണെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.

പിള്ളയും ജേക്കബും കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സോണിയാഗാന്ധിയുമായുള്ള ചര്‍ച്ചക്ക് ശേഷം ഇക്കാര്യം ജേക്കബിനെ വിളിച്ചറിയിച്ചിട്ടുണ്ട്. പിള്ളയുടെ പാര്‍ട്ടിയില്‍ നിന്ന് മറ്റൊരാളെ മന്ത്രിയാക്കി ആ പാര്‍ട്ടി പിളര്‍ത്താന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കില്ല.

പിള്ളയും ജേക്കബും മന്ത്രിസഭയിലില്ലാത്തതിനാല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ എണ്ണം കൂടിയേക്കും. പുതിയ മന്ത്രിമാര്‍ ഞായറാഴ്ച രാവിലെ 11നാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. കോണ്‍ഗ്രസ് മന്ത്രിമാരെ കൂടാതെ ആര്‍എസ്പി (ബി) പ്രതിനിധി ബാബു ദിവാകരനും സത്യപ്രതിജ്ഞ ചെയ്യും.

ശനിയാഴ്ച എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ഉമ്മന്‍ചാണ്ടി പട്ടേലിനൊപ്പം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മുസ്ലിം ലീഗിന്റെ രണ്ട് മന്ത്രിമാരിലും മാറ്റമുണ്ടാവുമെന്നാണ് അറിയുന്നത്. നാലകത്ത് സൂപ്പി, ചെര്‍ക്കളം അബ്ദുള്ള എന്നിവര്‍ക്ക് പകരം ഇ. ടി. മുഹമ്മദ് ബഷീര്‍, കുട്ടി അഹമ്മദ് കുട്ടി എന്നിവര്‍ മന്ത്രിമാരായി വന്നേക്കും.

അതേ സമയം മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും യുഡിഎഫില്‍ നിന്ന് പുറത്തുപോവുന്നതു സംബന്ധിച്ച് പിള്ളയും ജേക്കബും സൂചനകളൊന്നും നല്‍കിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X