കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയുടെ മകന്‍ തോറ്റതിന് താന്‍ കാരണക്കാരനല്ല: ജേക്കബ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിയുടെ മകന്‍ ജോസ് കെ. മാണി മൂവാറ്റുപുഴയില്‍ തോറ്റതിന് തനിയ്ക്ക് ഒരു പങ്കുമില്ല. മാണിയുടേയും മാണിയുട പാര്‍ട്ടിയില്‍ പെട്ടവരുടേയും മണ്ഡലങ്ങളിലാണ് ജോസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷം നേടിയത്. ഇതിന് തന്നെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ടി. ജെ. ജേക്കബ് പറഞ്ഞു. തിരുവനന്തപുരത്ത് കേസരി സ്മാരക ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് കെ. മാണിയെ തോല്‍പ്പിച്ച പി.സി. തോമസിന് മാണിയുടെ മണ്ഡലമായ പാലായില്‍ 11,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. ജോര്‍ജ് ജെ. മാത്യുവിന്റെ മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ 9,000 വോട്ടിന്റെ ഭൂരിപക്ഷം തോമസിന് കിട്ടി. മാണിയുടെ ബൂത്തിലും തറവാട് നില്‍ക്കുന്ന സ്ഥലമായ മരങ്ങാട്ട് പള്ളിയിലും പി.സി. തോമസാണ് ലീഡ് ചെയ്തത്.

ജോസ് കെ. മാണിക്കു വേണ്ടി മുഖ്യമന്ത്രി എ.കെ. ആന്റണിയോടൊപ്പം 11 യോഗങ്ങളില്‍ ഞാന്‍ സംസാരിച്ചു. മാണി എന്നോട് എട്ട് യോഗങ്ങളില്‍ പങ്കെടുക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പത്ത് യോഗങ്ങളില്‍ പങ്കെടുത്തു. 29 കുടുംബസംഗമങ്ങളില്‍ എന്റെ പാര്‍ട്ടിയുടെ എം.എല്‍.എ ആയ ജോണി നെല്ലൂര്‍ പങ്കെടുത്തു. അന്ന് ഒരു യോഗത്തില്‍ കെ.എം.മാണി എന്നെയും ജോണി നെല്ലൂരിനെയും വാനോളം പുകഴ്ത്തിയാണ് സംസാരിച്ചത്. എന്നിട്ടും ജോസ് കെ.മാണി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതിന് തന്നെ കുറ്റപ്പെടുത്തുന്നതിന്റെ അര്‍ത്ഥം മനസ്സിലാവുന്നില്ല. അന്ന് വാനോളം പുകഴ്തിയിട്ട് ഇപ്പോള്‍ ജോസ് കെ. മാണിയുടെ തോല്‍വിയ്ക്ക് കാരണം ഞാനാണെന്ന് മാണി പറയുന്നെങ്കില്‍ ഇനിയും അദ്ദേഹം രാഷ്ട്രീയത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. - ജേക്കബ് പറഞ്ഞു.

യു.ഡി.എഫ് മന്ത്രിസഭയില്‍ തന്റെ പാര്‍ട്ടിയെ ഉള്‍പ്പെടുത്താത്തതിന്റെ കാരണമെന്തെന്ന് അറിയില്ല. ആരും അതിന്റെ കാരണം തന്നോട് വ്യക്തമാക്കിയിട്ടുമില്ല. മുന്നണിയിലെ ഘടകകക്ഷികളുടെ വലിപ്പ ചെറുപ്പം മുന്‍കാലങ്ങളില്‍ നോക്കിയിരുന്നില്ല. ഘടകകക്ഷികളെ എല്ലാവരെയും ഒന്നിച്ചു നിര്‍ത്തുന്ന പാരമ്പര്യം ഇത്തവണ ഉണ്ടായില്ല - ജേക്കബ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X