കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോധ യഥാര്‍ത്ഥവില്‍പത്രം നല്കണം: കോടതി

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രിയംവദ ബിര്‍ളയുടെ യഥാര്‍ത്ഥവില്‍പത്രമല്ല ആര്‍.എസ്. ലോധ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി.

തന്റെ 5,000 കോടി രൂപയുടെ സ്വത്ത് ആര്‍.എസ്. ലോധയ്ക്ക് നല്കുന്നതായി പ്രിയംവദ ബിര്‍ള തന്റെ വില്‍പത്രത്തില്‍ എഴുതിവച്ചിട്ടുണ്ടെന്നും അതിനാല്‍ ഈ സ്വത്ത് തനിയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ലോധ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

എന്നാല്‍ പരാതിയോടൊപ്പം നല്കിയ പ്രിയംവദബിര്‍ളയുടെ മരണസമയത്തെ വില്‍പത്രം യഥാര്‍ത്ഥമായതല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യം ജസ്റിസ് കല്യാണ്‍ ജ്യോതി സെന്‍ഗുപ്ത ആര്‍.എസ്. ലോധയെ അറിയിച്ചു. സപ്തംബര്‍ 14ന് ഈ കേസില്‍ വീണ്ടും വാദം കേള്‍ക്കുമ്പോള്‍ യഥാര്‍ത്ഥവില്‍പത്രം ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദേശം.

ലോധയുടെ അവകാശവാദം അംഗീകരിയ്ക്കരുതെന്നാവശ്യപ്പെട്ട് പ്രിയംവദ ബിര്‍ളയുടെ ഭര്‍ത്താവായ എം.പി. ബിര്‍ളയുടെ രണ്ട് സഹോദരിമാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 1982ല്‍ പ്രിയംവദ ബിര്‍ളയുടെ എം.പി. ബിര്‍ളയും ഒന്നിച്ച് തയ്യാറാക്കിയ വില്‍പത്രത്തില്‍ തങ്ങളുടെ സ്വത്ത് ഏതെങ്കിലും ധര്‍മ്മസ്ഥാപനത്തിന് നല്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. ഈ വില്‍പത്രം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജി.പി. ബിര്‍ള, കെ.എന്‍. തപൂരിയ, പ്രദീപ് കെ. ഖെയ്ത്താന്‍ എന്നിവരും ആര്‍.എസ്. ലോധയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ബിര്‍ളമാര്‍ ഹൈക്കോടതിയില്‍ നല്കിയ എം.പി. ബിര്‍ള-പ്രിയംവദ ബിര്‍ള സംയുക്തവില്‍പത്രവും യഥാര്‍ത്ഥമല്ലെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ബിര്‍ള കുടുംബത്തിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ആര്‍.എസ്. ലോധ. ബിര്‍ള കുടുംബത്തിലെ പ്രധാന അംഗങ്ങളിലൊരാളായ പ്രിയംവദ ദത്ത അവരുടെ 5,000 കോടിയുടെ സ്വത്ത് ലോധയ്ക്ക് നല്കാനായി മരണവില്‍പത്രത്തില്‍ എഴുതിവച്ചിട്ടുണ്ടെന്ന ലോധയുടെ വെളിപ്പെടുത്തല്‍ ബിര്‍ള കുടുംബത്തെ ഞെട്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ലോധയ്ക്കെതിരെ ബിര്‍ള കുടുംബം നിയമയുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകമാകെ ശ്രദ്ധനേടിയിരിക്കുന്ന കോര്‍പറേറ്റ് ലോകത്തെ ഏറെ പ്രാധാന്യമുള്ള നിയമയുദ്ധത്തിന് ഇത് കളമൊരുക്കിയിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X