കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലന്‍കേസ്: രണ്ട് സാക്ഷികളെ വിസ്തരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ അന്ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയായിരുന്ന നളിനിനെറ്റോ നല്കിയ കേസില്‍ രണ്ട് സാക്ഷികളെ വിസ്തരിച്ചു.

മുന്‍ ഫിനാന്‍സ് സെക്രട്ടറി കെ.എം. എബ്രഹാം, മുന്‍ കെഎസ്ആര്‍ടിസി വര്‍ക്സ് മാനേജര്‍ ശശീന്ദ്രബാബു എന്നിവരെയാണ് ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് വിസ്തരിച്ചത്. 1999 ഡിസംബര്‍ 27ന് നളിനി നെറ്റോ തന്നെ ഫോണില്‍ വിളിച്ച ് നീലന്‍ അപമാനിയ്ക്കാന്‍ ശ്രമിച്ച കാര്യം അറിയിച്ചുവെന്ന് എബ്രഹാം കോടതിയില്‍ പറഞ്ഞു. നളിനിനെറ്റോ മാനസികമായി തകര്‍ന്നതായി കാണപ്പെട്ടുവെന്നും എബ്രഹാം മൊഴി നല്കി.

ജൂലായ് ആറിനാണ് നളിനിനെറ്റോ കേസില്‍ വിചാരണ ആരംഭിച്ചത്. ഇതുവരെ നളിനി നെറ്റോ, ഭര്‍ത്താവ് ഡെസ്മണ്ട് നെറ്റോ തുടങ്ങി ആറ് സാക്ഷികളെ കോടതി വിസ്തരിച്ചു.

1999 ഡിസംബര്‍ 21നാണ് നിയമസഭാമന്ദിരത്തില്‍ വനം-ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരുന്ന നീലന്റെ ഓഫീസില്‍ വച്ച ് തന്നെ അപമാനിക്കാന്‍ ശ്രമി ച്ചതെന്ന് നളിനിനെറ്റോ പരാതിയില്‍ പറയുന്നു. 2000 ഫിബ്രവരി 28നാണ് ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുക്കുന്നത്.

സപ്തംബര്‍ 27ന് ഈ കേസില്‍ സാക്ഷികളെ മജിസ്ട്രേറ്റ് ക്രോസ് വിസ്താരം നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X