കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോള കമ്പനി എടുക്കുന്നത് ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ വെള്ളം

  • By Staff
Google Oneindia Malayalam News

പാലക്കാട്: പ്രതിദിനം ഉപയോഗിയ്ക്കുന്നത് ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണെന്നാണ് പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനി അവകാശപ്പെടുന്നത്.

പാലക്കാട്ടെ ഭൂഗര്‍ഭ ജലചൂഷണം നിയന്ത്രിക്കാന്‍ കേരള ഭൂജല അതോറിറ്റി കൊണ്ടുവന്ന കിണര്‍രജിസ്ട്രേഷനുള്ള അപേക്ഷയിലാണ് കൊക്കകോള ഉപയോഗിക്കുന്ന ഭൂഗര്‍ഭ ഇത്രയും മാത്രമാണെന്ന് അവകാശപ്പെടുന്നത്.

ആറു കുഴക്കിണറുകളിലൂടെ 174000 ലിറ്റര്‍ വെള്ളമേ ഉപയോഗിക്കുന്നുള്ളൂവെന്നാണ് അഥോറിറ്റിക്ക് നല്‍കിയ കണക്കില്‍ കമ്പനി പറയുന്നത്. എന്നാല്‍ പ്രതിദിനം അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതായി നേരത്തെ കമ്പനിതന്നെ സമ്മതിച്ചിരുന്നു.

2004 മെയ് ആറിന് ജില്ലാ ഭൂജലവകുപ്പില്‍ നല്‍കിയ അപേക്ഷയിലാണ് ദിവസം 1,74,000 ലിറ്റര്‍ വെള്ളം മാത്രമെ ഉപയോഗിക്കുന്നുള്ളൂ എന്ന് പറഞ്ഞിരിക്കുന്നത്. ഒന്നര എച്ച്.പി.യില്‍ കൂടുതല്‍ മോട്ടോര്‍ പ്രവര്‍ത്തിക്കുന്ന തുറന്ന കിണറും മൂന്ന് എച്ച്.പി.യില്‍ കൂടുതല്‍ മോട്ടോര്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍ക്കിണറുകളുമാണ് ഭൂജല അതോറിട്ടിയില്‍ രജിസ്റര്‍ ചെയ്യേണ്ടത്.

കൊക്കകോള കമ്പനിക്കകത്ത് ആറ് കുഴല്‍ക്കിണറും രണ്ട് വലിയ തുറന്ന കിണറും ഉണ്ട്. കിണര്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് വെള്ളത്തിന്റെ ആളവ് കുറയുന്നതെന്ന് പറയുന്നു.

കിണര്‍രജിസ്ട്രേഷന്‍ തുടങ്ങി അഞ്ചു മാസമായെങ്കിലും വ്യവസായശാലകള്‍ ഈ വിവരങ്ങള്‍ രജിസ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നാണ് അധികാരികള്‍ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X