കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലതാനായരെ ജയിലിലേക്ക് കൊണ്ടുവന്നു

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന കിളിരൂര്‍ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി ലതാനായരെ കോട്ടയം സബ്ജയിലിലേക്ക് തിരികെകൊണ്ടുവന്നു.

ഒക്ടോബര്‍ 27 ബുധനാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ 48 മണിക്കൂര്‍ നേരത്തേയ്ക്ക് ലതാനായര്‍ തിരുവല്ല പൊലീസിന്റെ കസ്റഡിയിലാണ്.

തിങ്കളാഴ്ചയാണ് കോടതി ലതാനായരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടയില്‍ ഹൃദയസംബന്ധമായ അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ലതാനായരെ അവിടെ വച്ചും ആശുപത്രി അധികൃതരുടെ അനുവാദത്തോടെ പൊലീസ് ചോദ്യം ചെയ്തു. ലതാനായര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് താലൂക്ക് ആശുപത്രിയുടെ ചുമതലയുള്ള ഡോ. സുനില്‍ മാത്യു പറഞ്ഞു. ഹൃദ്രോഗ വിദഗ്ധനായ രാജന്‍ ജോസഫ് മാഞ്ഞൂരാന്റെ അഭിപ്രായവും തേടിയിരുന്നുവെന്നും ലതാനായരെ പരിശോധിച്ച അദ്ദേഹം അവര്‍ക്ക് ഹൃദ്രോഗമില്ലെന്ന് സ്ഥിരീകരിച്ചതായും സുനില്‍ മാത്യു പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് ലതാനായരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ന്ന് ഇവരെ ഡിഐജി ആര്‍. ശ്രീലേഖയുടെ എറണാകുളത്തെ ക്യാമ്പ് ഓഫീസിലേക്ക് കൊണ്ടുപോയി. പിന്നീട് ഉച്ചക്ക് 12.15 ഓടെ കേസന്വേഷണം നടത്തുന്ന സിഐ സുനില്‍ ജേക്കബ് ലതാനായരെ തിരുവല്ലയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കി.

ലതാനായര്‍ ഹൃദ്രോഗിയാണെന്നതിനാല്‍ അവരുടെ ആരോഗ്യപ്രശ്നം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന അപേക്ഷ കോടതി തള്ളി. നവംബര്‍ എട്ട് വരെ ഇവരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X