Get Updates
Get notified of breaking news, exclusive insights, and must-see stories!

റജീനയ്ക്ക് മേല്‍ ലീഗിന്റെ സമ്മര്‍ദ്ദം

കോഴിക്കോട്: മന്ത്രി കുഞ്ഞാലിക്കുട്ടിയെ രക്ഷിയ്ക്കാന്‍ റജീനയെക്കൊണ്ട് ഒരിയ്ക്കല്‍ കൂടി മൊഴിമാറ്റിപ്പറയിക്കാന്‍ ലീഗ് സമ്മര്‍ദ്ദം ചെലുത്തുന്നതായി ആരോപണം. വ്യാഴാഴ്ച രാത്രി മുതല്‍ റജീന അപ്രത്യക്ഷമായതിന് പിന്നില്‍ മുസ്ലിം ലീഗിന്റെ കയ്യുണ്ടെന്നാണ് ഇപ്പോഴത്തെ അഭ്യൂഹം.

ഏതോ അഞ്ജാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയി മൊഴിമാറ്റിപ്പറയാന്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ റജീനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്ന് വേണം കരുതാന്‍. വെള്ളിയാഴ്ച രാത്രി എട്ടേകാലിനാണ് റജീന വീണ്ടും കോഴിക്കോടുള്ള ഇന്ത്യാവിഷന്‍ ചാനലിന്റെ ഓഫീസില്‍ ഭര്‍ത്താവിനൊപ്പം പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ ഓഫീസിലെത്തിയ യുവതി പഴയ മൊഴി തിരുത്തിയില്ല. പൊട്ടിക്കരഞ്ഞുക്ൊ സ്റുഡിയോവിലേക്ക് യുവതിയും ഭര്‍ത്താവും ഓടിക്കയറിയതിന് പിാലെ പത്രലേഖകരും എത്തി. ചിത്രം ടി വിയിലും പത്രങ്ങളിലും വതിനാ തനിക്ക് പുറത്തിറങ്ങാനാവ്മ്ുി മരിക്കയാതെ മറ്റ് മാര്‍ഗമ്മ്ി റജീന പറഞ്ഞുകാിെരുു. നിങ്ങള്‍ പറഞ്ഞതാതെ എന്തെങ്കിലും ഞങ്ങള്‍ കാണിച്ചിട്ടുാ എ പത്രലേഖകരുടെ ചോദ്യത്തിന് പറഞ്ഞതൊം സത്യമാണ്മ് യുവതി മറുപടി നകി. എാ ഭര്‍ത്താവ്െ പറയു പ്രമോദ് അതൊം ആരോ നിര്‍ബന്ധിച്ച് പറയിച്ചതാവുമ്െ പറഞ്ഞുകാിെരുു. പത്രലേഖകരുടെ ചോദ്യങ്ങള്‍ ഉയരുകയും മറ്റു ടി വി ക്യാമറകള്‍ ഷൂട്ട്ചെയ്യാന്‍ തുടങ്ങുകയും ചെയ്തതോടെ ഇവര്‍ പടിയിറങ്ങി. കറുത്ത പര്‍ദ അണിഞ്ഞായിരുു റജീന വത്. വെള്ളിയാഴ്ച ഭക്ഷണംപോലും കഴിച്ചിട്ടി് യുവതി പറഞ്ഞു.

ബുധനാഴ്ച രാത്രി 10 മണിയോടെ കോഴിക്കോട്ടെ ഒരു ലോഡ്ജിലെത്തിയ യുവതി വ്യാഴാഴ്ച രാത്രി പതിനൊന്നേകാലോടെ മുറി ഒഴിഞ്ഞിരുന്നു. തനിക്ക് മുസ്ലിംലീഗുകാരില്‍ നിന്നും വധഭീഷണിയുണ്ടെന്നും സുരക്ഷിതമായ ഒരിടത്തേക്ക് തന്നെ മാറ്റണമെന്നും വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ റജീന കെ.അജിതയെ ഫോണില്‍ അറിയിച്ചിരുന്നു. ഉടന്‍ തന്റെ സംഘടനയായ അന്വേഷിയുടെ ഓഫീസിലെത്താന്‍ അജിത മറുപടിയും നല്‍കി. വസ്ത്രമെടുത്ത് ഉടന്‍ ഇറങ്ങുകയാണെന്ന് അറിയിച്ച റജീനയെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ലാതായി.

വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കോഴിക്കോട്ടെ ഒരു പത്രപ്രവര്‍ത്തകന്‍െറ മൊബൈല്‍ഫോണിലേക്ക് റജീന വിളിച്ചിരുന്നു. ഞാന്‍ മെന്റല്‍ ഹോസ്പിറ്റലിലേക്ക് പോകുകയാണെന്ന് പരിഭ്രാന്തിയുടെ സ്വരത്തില്‍ പറഞ്ഞ യുവതി പത്രവാര്‍ത്തകള്‍ വന്നതോടെ ഞാന്‍ കുടുങ്ങിയിരിക്കയാണെന്ന് അറിയിച്ചു. ഫാത്തിമ ആശുപത്രിക്ക് മുന്നിലെ ഒരു എസ് ടി ഡി ബൂത്തിലേതായിരുു യുവതി വിളിച്ച നമ്പര്‍. ഭര്‍ത്താവായ പ്രമോദിനോടും കുഞ്ഞിനോടുമൊപ്പം ഒരു കൈനറ്റിക് ഹോണ്ടയിലാണ് ഇവര്‍ ഫോണ്‍ചെയ്യാന്‍ വന്നതെന്ന് അടുത്തുള്ള കടകളിലുള്ളവര്‍ പറയുന്നു. ഫോണ്‍ ചെയ്തശേഷം ഉടന്‍ പോവുകയും ചെയ്തു. പക്ഷേ, ഇവരെ തിരഞ്ഞ പത്രലേഖകര്‍ക്ക് ഒരു തുമ്പും കിട്ടിയില്ല.

രാത്രി എട്ടേ കാലിന് വളരെ നാടകീയമായി ഒരു ഓട്ടോറിക്ഷയിലാണ് റജീനയും ഭര്‍ത്താവ് പ്രമോദും കുഞ്ഞും ഇന്ത്യാവിഷന്‍ സ്റുഡിയോവിലെത്തിയത്. എന്നാല്‍ ഇവര്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പുതന്നെ പത്രമോഫീസുകളിലേക്ക് അജ്ഞാത കേന്ദ്രത്തില്‍നിന്നും യുവതി ഇന്ത്യാവിഷനി എത്തിയോ എ ഫോണ്‍വിളികള്‍ വന്നിരുന്നു. ലീഗ് കേന്ദ്രങ്ങളായിരുന്നു ഇതിന് പിന്നിലെന്ന് കരുതുന്നു. ഇതനുസരിച്ച് ചില മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യാവിഷന്‍ ഓഫീസിനടുത്ത് ക്യാമ്പ്ചെയ്തു.

ഇതിനിടെ യുവതിക്കെതിരെ നിശിതമായ ആക്രമണവുമായി ക്രൈം വാരിക പത്രാധിപര്‍ നന്ദകുമാര്‍ കൊച്ചിയിലും നോര്‍ക്ക അംഗം റൊമീള സുഖ്ദേവ് കോഴിക്കോട്ടും പത്രലേഖകരെ കണ്ടു. കുഞ്ഞലിക്കുട്ടിയെ ന്യായീകരിക്കാനും യുവതിയെ മോശക്കാരിയായി ചിത്രീകരിക്കാനുമാണ് ഇവര്‍ ശ്രമിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+