കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കറുടെ വിരുന്ന് വേണ്ടെന്നുവച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ലോക്സഭാ സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജി നവംബര്‍ 22 തിങ്കളാഴ്ച രാത്രി രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കായി ഒരുക്കാന്‍ തീരുമാനിച്ചിരുന്ന അത്താഴ വിരുന്ന് വേണ്ടെന്നുവച്ചു. അത്താഴവിരുന്നില്‍ ബിജെപി നേതാക്കള്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണിത്.

കാഞ്ചി ശങ്കരാചാര്യരുടെ അറസ്റില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ 24 മണിക്കൂര്‍ ഉപവാസം അനുഷ്ഠിക്കുമ്പോള്‍ അത്താഴ വിരുന്നില്‍ പങ്കെടുക്കാനാവില്ലെന്ന് ബിജെപിയുടെ ലോക്സഭയിലെ ഉപനേതാവ് വിജയ്കുമാര്‍ മല്‍ഹോത്ര പറഞ്ഞു.

അതേ സമയം ഡിസംബര്‍ ഒന്നിന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സുഗമമായി മുന്നോട്ടുപോവുമെന്ന് ഉറപ്പുവരുത്തുന്നതിന് അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനായി ചൊവ്വാഴ്ച വിളിച്ചിട്ടുള്ള സര്‍വകക്ഷി യോഗം നേരത്തെ തീരുമാനിച്ചതനുസരിച്ച് നടക്കും.

സ്പീക്കറുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കുമെന്ന് ബിജെപി നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ കാഞ്ചി ശങ്കരാചാര്യരുടെ അറസ്റിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ തീരുമാനം മാറ്റുകയായിരുന്നു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ ഒന്നിന് തുടങ്ങുന്ന സാഹചര്യത്തില്‍ അഭിപ്രായഭിന്നതകള്‍ പരിഹരിക്കുന്നതിനായാണ് കോണ്‍ഗ്രസ്, ബിജെപി നേതാക്കളെ ചാറ്റര്‍ജി അത്താഴ വിരുന്നിനായി ക്ഷണിച്ചത്.

എ. ബി. വാജ്പേയി, എല്‍. കെ. അദ്വാനി, ജസ്വന്ത് സിംഗ്, സുഷമസ്വരാജ്, എസ്. എസ്. അലുവാലിയ എന്നിവരെയാണ് അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചിരുന്നത്. ശങ്കരാചാര്യരെ കാണുന്നതിനായി അദ്വാനി ചെന്നൈയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X