കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിരൂര്‍: സിപിഎം അന്വേഷിക്കില്ലെന്ന് വി.എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കിളിരൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി ശാരിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാവ് പി. കെ. ശ്രീമതി ടീച്ചര്‍ ശ്രമിച്ചുവെന്ന ആരോപണത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കില്ല. ഇക്കാര്യം അന്വേഷിക്കേണ്ടത് സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ആരും പരാതിപ്പെട്ടില്ല. അതേ സമയം കേസില്‍ സിപിഎം നേതാക്കള്‍ക്കും മക്കള്‍ക്കും പങ്കുണ്ടെന്ന ആരോപണത്തെ കുറിച്ച് താന്‍ വ്യക്തിപരമായി അന്വേഷിക്കും- അച്യുതാനന്ദന്‍ വ്യക്തമാക്കി. നവംബര്‍ 27 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.

ഒരു വനിതാ നേതാവ് ശാരിയെ എങ്ങനെയാണ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് അറിയില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ച വിഐപിയെ കുറിച്ച് ഡോക്ടറോട് നിര്‍ബന്ധിച്ച് ചോദിച്ചിട്ടും വിവരം ലഭിച്ചില്ല.

കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കൊല്ലപ്പെട്ട ശാരിയുടെ ആന്തരാവയവങ്ങള്‍ എന്തുകൊണ്ട് രാസപരിശോധനക്ക് വിധേയമാക്കിയില്ലെന്ന് അച്യുതാനന്ദന്‍ ചോദിച്ചു.

കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതിന് പകരം സൂര്യനെല്ലിയുള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിച്ച് തെളിയിച്ച സിബി മാത്യുവിനെ പോലുള്ള പ്രഗത്ഭനായ ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തിക്കുകയാണ് വേണ്ടത്.

ഐസ്ക്രീം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേസില്‍ ഡിജിപിയെ മാറ്റി ഒരു പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള പി. സി. ഐപ്പിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X