കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയിട്ടില്ല: ഹൈക്കോടതി

  • By Staff
Google Oneindia Malayalam News

ദില്ലി: ഐസ്ക്രീം കേസില്‍ പ്രതിസ്ഥാനത്തു നിന്ന് ആരെയും ഒഴിവാക്കിയതായി സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി ജസ്റിസ് കെ. പത്മനാഭന്‍ നായര്‍ വ്യക്തമാക്കി.

കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന അന്വേഷിയുടെ ഹര്‍ജി തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സി. ഐപ്പ് ഹൈക്കോടതിയില്‍ പറഞ്ഞപ്പോഴാണ് ജസ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണത്തില്‍ പാളിച്ചകളുണ്ടായതായി സംഭവത്തിലുള്‍പ്പെട്ട മറ്റു പ്രതികള്‍ ആരോപിക്കുന്നതിനും കോടതി ഐപ്പിനോട് വിശദീകരണം ചോദിച്ചു.

എന്നാല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കേസില്‍ വിശദമായ അന്വേഷണം നടത്തിയെങ്കിലും കുഞ്ഞാലിക്കുട്ടിക്ക് എന്തെങ്കിലും പങ്കുള്ളതായി കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ഐസ്ക്രീം കേസിലുള്‍പ്പെട്ടിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. അന്വേഷി പ്രസിഡന്റ് അജിതയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണത്തിന് കോടതിയുത്തരവിട്ടിരുന്നത്. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുകൊണ്ട് അന്വേഷി പ്രസിഡന്റ് അജിത നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിക്കളയുന്ന അവസരത്തില്‍ കേസന്വേഷണം സംബന്ധിച്ച് പൂര്‍ണസംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഐസ്ക്രീം കേസിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ യാതൊരു പിഴവും സംഭവിച്ചിട്ടില്ല. എന്നാല്‍ സംഭവത്തിലുള്‍പ്പെട്ട കോഴിക്കോട് മുന്‍ മേയര്‍ ടി. പി. ദാസനടക്കമുള്ള മറ്റു 16 പേര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പി. സി. ഐപ്പ് കോടതിയെ അറിയിച്ചു.

നേരത്തെ, കേസന്വേഷണത്തില്‍ പാളിച്ചകളുണ്ടെന്ന് അജിതക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കുവാന്‍ കേസന്വേഷിച്ചവര്‍ ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കേസിലെ ആറാം പ്രതിയായ ബഷീറും പീഡനത്തിന് ഇരയായ പെണ്‍കുട്ടി കുഞ്ഞാലിക്കുട്ടിയുടെ പേരു പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് സര്‍ക്കാര്‍ പ്രോസിക്യൂട്ടറോട് കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്.

കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം ഡിസംബര്‍ ഏഴ് വ്യാഴാഴ്ചയും തുടരും.കേസന്വേഷണത്തിനുള്ള സ്റേ നീക്കിക്കിട്ടാന്‍ സര്‍ക്കാരും തങ്ങളെ ഒഴിവാക്കാന്‍ പ്രതികളും സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളാണ് ഹൈക്കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X