കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഭാകരന്‍ മരിച്ചെന്ന് ശ്രീലങ്കന്‍ റേഡിയോ

  • By Staff
Google Oneindia Malayalam News

കൊളംബോ: സുനാമി ദുരന്തത്തില്‍ എല്‍ടിടിഇ നേതാവ് വേലുപ്പുള്ള പ്രഭാകരനും പുലികളുടെ ഇന്റലിജന്‍സ് മേധാവി പൊട്ടു അമ്മനും മരിക്കുകയോ കാണാതാവുകയോ ചെയ്തതായി ശ്രീലങ്കന്‍ സര്‍ക്കാരിന്റെ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം ഈ വാര്‍ത്ത എല്‍ടിടിഇ നേതൃത്വം നിഷേധിച്ചു.

വടക്കന്‍ ശ്രീലങ്കയിലെ പുലികളുടെ മേധാവിത്തമുള്ള മേഖലയില്‍ സുനാമി ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുപോകുന്ന കണ്ടെയ്നറില്‍ വില കൂടിയ ഒരു ശവപ്പെട്ടി കയറ്റിയിരുന്നതായും ഇത് ഉന്നതനായ എല്‍ടിടിഇ നേതാവിന് വേണ്ടിയാവാമെന്നും ഇംഗ്ലീഷ് പത്രമായ ദി ഐലന്‍ഡ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലങ്കന്‍ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ ദയാ ശാന്തഗിരിയെ ഉദ്ധരിച്ചാണ് ശ്രീലങ്കന്‍ റേഡിയോ പ്രഭാകരന്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പുലികളുടെ രാഷ്ട്രീയവിഭാഗം മേധാവി എസ്. പി. തമിഴ്ചെല്‍വനും മറ്റൊരു സീനിയര്‍ നേതാവായ പുലിത്തേവനും ഇത് നിഷേധിച്ചു.

പുലികളുടെ ഒരു പാസിംഗ് ഔട്ട് പരേഡില്‍ പ്രഭാകരന്‍ അഭിവാദ്യം സ്വീകരിക്കുന്ന ഫോട്ടോ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് ലഭിച്ചിരുന്നു. എന്നാല്‍ സുനാമി ദുരന്തത്തിനിടെ പുലികള്‍ ഇത്തരമൊരു പരേഡ് നടത്താന്‍ തയ്യാറാവുമോ എന്ന സംശയം ബാക്കിനില്‍ക്കുന്നു. പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന് കാണിക്കാന്‍ വേണ്ടി പുലികള്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണോ ഇതെന്നും സംശയമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X